ചെന്നൈ: ഐ.പി.എൽ പതിനഞ്ചാം സീസണിലെ ഫൈനലുപ്പെടെയുള്ല മത്സരങ്ങളെല്ലാം ഒത്തുകളിയാണോയെന്ന സംശയുമണ്ടെന്ന ഗരുതര ആരോപണവുമായി ബി.ജെ.പി സുബ്രഹ്‌മണ്യൻ സ്വാമി രംഗത്ത്. ടാറ്റാ ഐപിഎല്ലിലെ മത്സരഫലങ്ങളെല്ലാം വ്യാജമാണെന്ന വ്യാപകമായ സംശയം ഇന്റലിജൻസ് ഏജൻസികൾക്കുണ്ട്. ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ അന്വേഷണം ആവശ്യമാണ്. പക്ഷേ, അതിനായി പൊതുതാത്പര്യ ഹർജി നൽകേണ്ടി വരും. കാരണം, ബി.സി.സി.ഐയുടെ തലപ്പത്തിരിക്കുന്നത് അമിത് ഷായുടെ മകൻ ജയ് ഷാ ആയതിനാൽ സർക്കാർ മുൻകൈയെടുത്ത് അന്വേഷിക്കില്ല’ – സുബ്രഹ്മണ്യൻ സ്വാമി ട്വിറ്ററിൽ കുറിച്ചു.
ഫൈനലിൽ മലയാളി താരം സഞ്ജു നയിച്ച രാജസ്ഥാൻ റോയൽസിനെ കീഴടക്കി ഹാർദ്ദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റൻസാണ് ചാമ്പ്യൻമാരായത്. രാജസ്ഥാന്ടോസ് കിട്ടിയിട്ടും ബാറ്റിംഗ് തിരഞ്ഞെടുത്തത് ഒത്തുകളിയാണെന്ന ആരോപണവുമായി ചിലർ രംഗത്തെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |