കൊച്ചി: താൻ ക്യാപ്റ്റൻ അല്ല, മുൻനിര പോരാളി മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ വൻ വിജയത്തിന് പിന്നാലെ ക്യാപ്റ്റനെ വീഴ്‌ത്തിയ എതിർ ടീം ക്യാപ്റ്റൻ എന്ന് വി.ഡി സതീശനെ കോൺഗ്രസ് നേതാക്കൾ ഉൾപ്പടെയുള്ളവർ സമൂഹ മാദ്ധ്യമങ്ങളിലൂടെ വിശേഷിപ്പിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
'സമൂഹ മാദ്ധ്യമങ്ങളിൽ വരുന്നതൊന്നും പ്രചരിപ്പിക്കണ്ട,ഞാൻ അതിന്റെ പിറകെ പോകുന്നയാളല്ല. ഇതൊരു കളക്‌ടീവ് ലീഡർഷിപ്പാണ്. അതിനെ ഏകോപിപ്പിക്കുക എന്നത് മാത്രമാണ് ഞാൻ ചെയ്‌തിട്ടുള്ളത്. ഞാൻ ക്യാപ്റ്റൻ അല്ല. എന്നാൽ പടയിൽ മുൻനിരയിൽ തന്നെയുണ്ട്. മുന്നണിപ്പോരാളിയാണ്. മുന്നിൽ നിന്ന് പോരാടുന്ന ഒരുപാട് പേരുണ്ട്. അതിലൊരാളാണ് ഞാൻ' - വി.ഡി സതീശൻ പറഞ്ഞു.
താൻ പിറകിലേക്ക് പോകില്ലെന്നും പിറകിൽ നിന്ന് വെടിയേറ്റ് മരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പിറകിൽ വെടിയേറ്റ് മരിക്കുന്നവർ ഓടിപ്പോകുന്നതിന്റെ ഇടയിൽ വെടിയേൽക്കുന്നവരാണെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |