ഭുവനേശ്വർ: ഒഡിഷയിൽ മന്ത്രിസഭാ പുനഃസംഘടനയ്ക്കൊരുങ്ങി മുഖ്യമന്ത്രി നവീൻ പട്‌നായിക്. ഇതിന്റെ ഭാഗമായി നിലവനിലെ മന്ത്രിസഭയിലെ എല്ലാ മന്ത്രിമാരും രാജി വച്ചു. നവീൻ പട്‌നായിക്കിന്റെ നിർദ്ദേശ പ്രകാരമാണ് മന്ത്രിമാർരുടെ രാജി. വിവാദങ്ങളിൽ പെട്ടവരെ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കാനാണ് പട്‌നായിക്കിന്റെ നീക്കം. യുവാക്കളും അനുഭവസമ്പന്നരും ഉൾപ്പെടുന്നതാകും പുതിയ മന്ത്രിസഭയെന്ന് നവീൻ പട്‌നായിക്ക് വ്യക്തമാക്കി.
ഞായറാഴ്ച രാവിലെ 11.14ന് രാജ്‌ഭവനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന ചടങ്ങിൽ പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്യും. സംസ്ഥാന സെക്രട്ടേറിയറ്റായ ലോക്‌സേവാ ഭവനിലേക്ക് വിളിച്ചുവരുത്തിയാണ് മന്ത്രിമാരുടെ രാജി സ്വീകരിച്ചത്. പുരി സന്ദർശനത്തിനെത്തിയ ഗവർണർ പ്രൊഫ. ഗണേഷി ലാലിനെ പുന്ഃസംഘടനയെക്കുറിച്ച് അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഫലം പ്രഖ്യാപിച്ച ഒഡീഷയിലെ ബ്രജ്രാജ് നഗർ നിയമസഭ മണ്ഡലത്തിൽ ബി.ജെ.ഡി സ്ഥാനാർത്ഥി അളക മൊഹന്തി 65,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചിരുന്നു. കോൺഗ്രസിന്റെ കിഷോർ പട്ടേലിനെയാണ് തോൽപ്പിച്ചത്. ബി.ജെ.ഡി എം.എൽ.എ കിഷോർ മൊഹന്തിയുടെ മരണത്തെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |