SignIn
Kerala Kaumudi Online
Saturday, 20 April 2024 9.56 AM IST

അദ്ധ്യാപകനാണ് പരിസ്ഥിതിസ്നേഹിയും.

p-g-m-nair

വൈക്കം . പരിസ്ഥിതി ദിനാനാഘോഷ വേളകളിൽ ചാരിതാർത്ഥ്യത്തിന്റെയും സംതൃപ്തിയുടെയും നിറവിലാണ് പി.ജി.എം നായർ കാരിക്കോട് എന്ന അദ്ധ്യാപകനും, പരിസ്ഥിതി പ്രവർത്തകനും. 1990 കളിൽ പരിസ്ഥിതി പ്രവർത്തനങ്ങളുമായി സംസ്ഥാനത്തെമ്പാടും ഓടി നടക്കുന്ന അവസരത്തിലാണ് കേരളത്തിൽ പരിസ്ഥിതി കാര്യങ്ങൾക്കായി പ്രത്യേക വകുപ്പ് നിലവിലില്ലെന്ന് ഇദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുന്നത്.
തുടർന്ന് കെ കരുണാകരൻ, എ കെ ആന്റണി, ഇ കെ നായനാർ, ഉമ്മൻചാണ്ടി തുടങ്ങി മാറിവന്ന സർക്കാരുകളുടെയെല്ലാം മുന്നിൽ നിരന്തര പരിശ്രമം നടത്തിയാണ് പ്രത്യേക വകുപ്പ് രൂപീകരിക്കപ്പെട്ടത്.
വനനശീകരണം, നദികളിൽ നിന്നുള്ള അനിയന്ത്റിത മണൽ ഖനനം, പ്ലാസ്​റ്റിക്ക് മാലിന്യങ്ങളുടെ ക്രമാതീതമായ വർദ്ധനവ്, അജൈവ മാലിന്യ സംസ്‌ക്കരണത്തിലെ പ്രശ്‌നങ്ങൾ, തണ്ണീർത്തടങ്ങൾ നികത്തുന്നതും കുന്നുകൾ ഇടിച്ചു നിത്തൽ ഉൾപ്പെടെ പരിസ്ഥിതി വകുപ്പിന് മാത്രം പ്രശ്ന പരിഹാരം സാദ്ധ്യമല്ലാത്ത സ്ഥിതിയാണെന്ന് അദ്ദേഹം പറയുന്നു. സംസ്ഥാന തലത്തിൽ അർദ്ധ ജുഡീഷ്യൽ അധികാരമുള്ള പരിസ്ഥിതി കമ്മിഷനും ജില്ലാതലത്തിൽ കുടുംബ കോടതി മാതൃകയിൽ ഹരിത കോടതികളും രൂപീകരിക്കണമെന്നതാണ് ഇദ്ദേഹം മുന്നോട്ട് വയ്ക്കുന്നത്.

നിശബ്ദ പ്രവർത്തനം.

പ്ലാസ്​റ്റിക് മുക്ത കേരളം, ഹരിതസേന, ഭൂമിവന്ദനം, ഗ്രീൻ ബ്രിഗേഡ്, ഭൗമ രക്ഷക് തുടങ്ങി നിരവധി പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പരിസ്ഥിതി സംരക്ഷണ വേദി സംസ്ഥാന പ്റസിഡന്റും, വൈക്കം ശ്രീമഹാദേവ കോളേജ് ഡയറക്ടറുമാണ്. ഒച്ചപ്പാടും ബഹളവുമില്ലാതെ നിശബ്ദ പ്രവർത്തനങ്ങളിലൂടെ നാടിന്റെ നന്മയ്ക്കായി യത്‌നിക്കുന്ന ഇദ്ദേഹം വിദ്യാഭ്യാസ - ആദ്ധ്യാത്മിക - ജീവകാരുണ്യ മേഖലകളിലും തിളക്കമാർന്ന പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്. സാമൂഹിക പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി നിരവധി ബഹുമതികൾ ലഭിച്ചിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.