SignIn
Kerala Kaumudi Online
Friday, 29 March 2024 2.28 AM IST

ഒരു കി.മീ. പരിസ്ഥിതിലോലം, `വികസനം' കുടുങ്ങും; സുപ്രീംകോടതി ഉത്തരവ് സംസ്ഥാന സർക്കാരിന് തലവേദനായാകും

h

തിരുവനന്തപുരം: സംരക്ഷിത വനമേഖലകളുടെ അതിർത്തിയിൽനിന്ന് ഒരു കിലോമീറ്റർചുറ്റളവ് പരിസ്ഥിതിലോല മേഖലയായി നിലനിറുത്തണമെന്ന സുപ്രീംകോടതി ഉത്തരവ് സംസ്ഥാന സർക്കാരിന് തലവേദനായാകും. ഈ മേഖലയിൽ ഒരുതരത്തിലുള്ള വികസന നിർമ്മാണ പ്രവർത്തനങ്ങളും നടത്താനാവില്ല.

വന്യജീവി സങ്കേതങ്ങൾ ഉൾപ്പെടെയുള്ള വനാതിർത്തികളിൽ ഓരോ പ്രദേശത്തിന്റെയും പ്രത്യേകത പരിഗണിച്ച് നിർമ്മാണ പ്രവർത്തനങ്ങൾക്ക് സർക്കാർ അനുമതി കൊടുത്തിട്ടുണ്ട്. ഇതിന്റെയെല്ലാം കണക്ക് സർക്കാർ സുപ്രീംകോടതിക്ക് നൽകേണ്ടി വരും. ഒരു കിലോമീറ്റർ പരിധിയിലുള്ള ഭൂമിക്ക് പട്ടയം നൽകിയിട്ടുണ്ടെങ്കിൽ വിമർശനം ഉയരാനും സാദ്ധ്യതയുണ്ട്. കോടതി വിധിയിൽ കുടിയേറ്റ കർഷകർക്കും ആശങ്കയുണ്ട്.

സർക്കാർ അനുമതിയോടു കൂടി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയവർക്ക് നിലവിൽ പ്രശ്നമില്ല. പക്ഷേ, ഒട്ടേറെ അനധികൃത നിർമ്മാണം നടന്നതായി വനം വകുപ്പിന് വിവരം ലഭിച്ചിരുന്നു.

സംസ്ഥാനത്തെ വനാതിർത്തിയിലെ തൽസ്ഥിതി സംബന്ധിച്ച റിപ്പോർട്ട് കേന്ദ്രസർക്കാർ മുഖേന ഉടനെ സുപ്രീംകോടതിക്ക് നൽകേണ്ടി വരും. അതിൽ അനുമതി നൽകിയതും അല്ലാത്തതും വേർതിരിച്ച് കാണിക്കേണ്ടി വരും.

വനാതിർത്തിയിലെ നിർമ്മാണം നിയന്ത്രിക്കുന്നത് സംബന്ധിച്ച് കർശന നിയമങ്ങളാണ് സംസ്ഥാനത്തുണ്ടായിരുന്നത്. പലപ്പോഴും അതിൽ ഇളവുകൾ നൽകി. വനാതിർത്തിയോട് ചേർന്ന് നിർമ്മിച്ച ചെറുവീടുകൾ പിന്നീട് വിനോദ സഞ്ചാരികൾക്കായുള്ള ഹോം സ്റ്റേകളായി പലയിടത്തും മാറിയിട്ടുണ്ട്.

സംസ്ഥാനത്തിന്റെയാകെ വന പ്രദേശത്തെ കുറിച്ചും അതിനോടു ചേ‌ർന്നുള്ള പരിസ്ഥിതിലോല പ്രദേശത്തെ കുറിച്ചും നിർമ്മാണ പ്രവർത്തനങ്ങൾ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ചും ശാസ്ത്രീയപഠനങ്ങൾ നടത്തിയിട്ടില്ല.

3 മാസത്തിനകം റിപ്പോർട്ട്

വേണം: സുപ്രീം കോടതി

സംരക്ഷിത വനമേഖലയുടെ അതിർത്തിയിൽ നിന്ന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശം പരിസ്ഥിതി ലോല മേഖലയായി (ഇ.എ.ഇസെഡ്) കണക്കാക്കണം.

#ദേശീയ ഉദ്യാനങ്ങളിലും വന്യമൃഗ സങ്കേതങ്ങളിലും ഖനനം നിരോധിക്കണം

# പരിസ്ഥിതിലോല മേഖലകളിലെ നിലവിലെ നിർമ്മിതികളെക്കുറിച്ച് സംസ്ഥാന ചീഫ് ഫോറസ്റ്റ് കൺസർവേറ്റർമാർ മൂന്നുമാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണം.

 പരിസ്ഥിതി ലോല മേഖലയ്ക്ക് ഒരു കിലോമീറ്ററിൽ കൂടുതൽ ബഫർസോൺ നിശ്ചയിച്ചിട്ടുണ്ടെങ്കിൽ (തർക്കമുള്ളവ പ്രത്യേകിച്ചും) അതും നിലനിറുത്തണം.

 ഒരു കിലോമീറ്റർ പരിസ്ഥിതിലോല മേഖലയിലോ, അധികമുള്ള ബഫർ സോണിലോ നിലവിൽ നടക്കുന്ന നിരോധനമില്ലാത്ത പ്രവൃത്തികൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ അനുമതിയോടെ തുടരാം.

18 വന്യജീവി സങ്കേതങ്ങൾ,

തൊട്ടടുത്ത് ജനവാസം

സംസ്ഥാനത്ത് 18 വന്യജീവി സങ്കേതങ്ങളുണ്ട്. വന്യജീവി സങ്കേതങ്ങളോടു ചേർന്ന് ജനവാസ മേഖലകളുണ്ട്. പരിസ്ഥിതി ലോല മേഖലകളിൽ വാഴ, പച്ചക്കറി കൃഷി ആകാമെങ്കിലും വാണിജ്യാടിസ്ഥാനത്തിൽ റബർ വച്ചുപിടിപ്പിക്കാനാകില്ല. തേക്ക് മുതലായ വൃക്ഷങ്ങൾ വച്ചുപിടിപ്പിക്കാനോ മുറിക്കാനോ വ്യക്തികൾക്ക് കഴിയില്ല.

'' ജനവാസമേഖലകളെ ഒഴിവാക്കണമെന്നതാണ് സർക്കാർ നിലപാട്. ദൂരപരിധി നിശ്ചയിച്ചാൽ പ്രശ്നമാകും. ഏറ്റവും കുറ‌ഞ്ഞത് നിലവിലുള്ളവർക്ക് തുടരാനുള്ള സാഹചര്യം ഉണ്ടാകണം. മുഖ്യമന്ത്രിയുമായി ആലോചിച്ച് തുടർ നടപടികൾ സ്വീകരിക്കും''

- എ.കെ.ശശീന്ദ്രൻ, വനംമന്ത്രി

''വനഭുമി സംരക്ഷിക്കേണ്ടത് നാടിന്റെ ആവശ്യമാണെന്ന സന്ദേശം ജനങ്ങളിൽ സർക്കാർ എത്തിക്കണം.''

- ഡോ. നന്ദകുമാർ,

സീനിയർ സയന്റിസ്റ്റ്, സെസ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SUPREME COURT ORDER
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.