നീലേശ്വരം: ഉത്തര മലബാറിലെ തെയ്യാട്ടങ്ങൾക്ക് വിരാമമിട്ട് മന്നൻപുറത്ത് ഭഗവതി ക്ഷേത്രത്തിലെ കലശ മഹോത്സവം സമാപിച്ചു. ഇന്നലെ പുലർച്ചെ നടതുറന്നതോടെ അഭിഷേക., പൂജ, പന്തീരടി പൂജ, നടയിൽ പ്രാർത്ഥന എന്നീ പൂജകൾക്ക് ശേഷം വൈകുന്നേരം 5 മണിയോടെ കാവിൽ ഭഗവതിയുടെ മുടിവെച്ച് കിഴക്ക് ഭാഗത്ത് തിരിഞ്ഞു നിന്നതോടെ തെക്കെ കളരിക്കാരുടെയും വടക്കേ കളരിക്കാരുടെയും കലശ കുംഭങ്ങൾ ക്ഷേത്രത്തിൽ വലം വെച്ചു. തുടർന്ന് തെയ്യക്കോലങ്ങളായ നടയിൽ ഭഗവതി, കാളരാത്രി, പടിഞ്ഞാറയിൽ ഭഗവതി, കൈക്കോളൻ തെയ്യം എന്നിവയും ക്ഷേത്രത്തിനു വലംവെച്ചു.
രണ്ടു വർഷമായി കൊവിഡ് പശ്ചാത്തലത്തിൽ കലശ മഹോത്സവം ചടങ്ങിൽ ഒതുക്കുകയായിരുന്നു. അതുകൊണ്ട് തന്നെ ഈ വർഷം കലശ മഹോത്സവത്തിന് ആയിരങ്ങളാണ് തടിച്ചുകൂടിയത്. ഇന്ന് കലശ ചന്തയോടെ ഉത്സവം സമാപിക്കും.
ഉത്തരകേരളത്തിലെ തെയ്യാട്ടങ്ങൾക്ക് പരിസമാപ്തിയായതോടെ നാലുമാസക്കാലം തെയ്യം കലാകാരന്മാർക്ക് വറുതിയുടെ നാളുകളായിരിക്കും. തുലാം 11ന് തെരു അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിലെ കളിയാട്ടത്തോടെയാണ് ഉത്തര മലബാറിൽ തെയ്യാട്ടങ്ങൾക്ക് തുടക്കം കുറിക്കുക
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |