ബാഗ്ദാദ്: ഇറാക്കിലെ ഏറ്റവും വലിയ അണക്കെട്ടുകളിലൊന്ന് വറ്റിവരണ്ടപ്പോൾ പ്രത്യക്ഷപ്പെട്ടത് 3400 വർഷം പഴക്കമുള്ള നഗരം. കെമുനെയിലെ കുർദ്ദിസ്ഥാൻ മേഖലയിലാണ് സംഭവം. വെങ്കല യുഗ കാലത്തെ നഗരമാണിതെന്നാണ് വിലയിരുത്തൽ.
അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നതിന് മുൻപ് പ്രദേശത്ത് ഉത്ഖനനം നടത്താനുള്ള തയ്യാറെടുപ്പിലാണ് അധികൃതർ. മിട്ടാണി രാജവംശ കാലത്തെ പുരാതന നഗരമാകാമെന്നാണ് ജർമ്മൻ - കുർദ്ദിഷ് പുരാവസ്തു ശാസ്ത്രജ്ഞരുടെ നിഗമനം. വടക്കുകിഴക്കൻ സിറിയയിൽ ഉണ്ടായിരുന്ന രാജവംശമാണ് മിട്ടാണി. ഈ രാജവംശവുമായി ഈ നഗരത്തിന് ബന്ധം ഉണ്ടാകാമെന്നാണ് വിലയിരുത്തൽ.
ജലനിരപ്പ് ഉയരുമ്പോൾ കെട്ടിടഭാഗങ്ങൾ നശിക്കാതിരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചതായി അധികൃതർ അറിയിച്ചു. പ്ലാസ്റ്റിക് ഷീറ്റ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് നഗരത്തെ സംരക്ഷിക്കാനുള്ള ശ്രമമാണ് നടന്നുവരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |