നെയ്യാറ്റിൻകര: നെയ്യാറ്റിൻകരയിലെ സ്കൂളുകളിൽ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ നേതൃത്വത്തിൽ സംയുക്ത പരിശോധന നടത്തി. നെയ്യാറ്റിൻകര ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, അരുമാനൂർ എം.വി.എച്ച്.എസ്.എസ് എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്.
നെയ്യാറ്റിൻകര ഗവ.ഗേൾസ് എച്ച്.എസിൽ നടന്ന പരിശോധനയിൽ അരിയും പലവ്യഞ്ജനങ്ങളും വൃത്തിഹീനമായി തറയിൽ സൂക്ഷിച്ചിരിക്കുന്നതായി കണ്ടെത്തി. ഇത് കുട്ടികൾക്ക് വീട്ടിലേക്ക് കൊടുത്തുവിടുന്ന അരി വിഹിതമാണെന്നും ഇപ്പോൾ വിതരണം നടത്തിക്കൊണ്ടിരിക്കുന്നതാണെന്നും സ്കൂളധികൃതർ ഉദ്യോഗസ്ഥരെ അറിയിച്ചു.
സ്കൂളിലെ പാചകത്തൊഴിലാളികൾക്ക് മെഡിക്കൽ സർട്ടിഫിക്കറ്റില്ലായെന്നും സർട്ടിഫിക്കറ്റ് ഹാജാക്കിയശേഷം മാത്രം പാചകം ചെയ്താൽ മതിയെന്ന് ഉദ്യോഗസ്ഥർ നിർദ്ദേശം നൽകുകയും ഇത് സംബന്ധിച്ച് സ്കൂളധികൃതർക്ക് നോട്ടീസും നൽകി. ഭക്ഷ്യവിഭവങ്ങളുടെയും സ്കൂളിലെ ജലത്തിന്റെയും സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചു. പരിശോധനാഫലം വന്നതിന് ശേഷം തുടർനടപടികൾ കൈക്കൊള്ളുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. നെയ്യാറ്റിൻകര, കോവളം ഭക്ഷ്യസുരക്ഷാ ഓഫീസർമാരായ അനിജ, ജയകുമാർ സി.വി, ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |