പനാജി: വടക്കൻ ഗോവയിലെ അരംപോൽ ബീച്ചിന് സമീപം സ്വീറ്റ് ലേക്കിൽ ഭർത്താവിനൊപ്പം അവധി ആഘോഷിക്കാനെത്തിയ ബ്രിട്ടീഷ് വനിതയെ (42) ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഗോവ സ്വദേശി വിൻസെന്റ് ഡിസൂസ (32) അറസ്റ്റിലായി.
ജൂൺ രണ്ടിന് കടൽത്തീരത്ത് വിശ്രമിക്കുന്നതിനിടെ മസാജ് ചെയ്യാനെന്ന വ്യാജേന എത്തിയ വിൻസെന്റ് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് ബ്രിട്ടീഷ് വനിത പരാതിയിൽ പറയുന്നു.
പരാതിയുമായി ബ്രിട്ടീഷ് ഹൈക്കമ്മിഷനെയാണ് ദമ്പതികൾ ആദ്യം സമീപിച്ചത്. തുടർന്ന് ഇന്ത്യയിലെ ബ്രിട്ടീഷ് എംബസി ഇടപെടുകയും ഗോവ പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു. തിങ്കളാഴ്ച പരാതി ലഭിച്ചതിന് തൊട്ടുപിന്നാലെ പ്രതിയെ പിടികൂടിയതായി പൊലീസ് അറിയിച്ചു. ഗോവയിലെ മസാജിംഗ് സെന്ററിൽ ജോലി ചെയ്യുന്ന വിൻസെന്റ് നേരത്തെ സ്കൂളിൽ ലൈബ്രേറിയനായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |