അമ്പലപ്പുഴ : പുഴു അരിച്ച നിലയിലുള്ള മുറിവോടെ കണ്ടെത്തിയ പെരുമ്പാമ്പിനെ രണ്ടര മാസം നീണ്ട പരിചരണത്തിലോടെ സ്വാഭാവിക ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്ന് അരുൺ. തൂക്കുകുളം സ്വദേശിയായ അരുൺ സി.മോഹൻ വനംവകുപ്പിന്റെ എസ്.എ.ആർ.പി.എ ടീം അംഗം കൂടിയാണ്. മാർച്ച് 22ന് എടത്വയിൽ നിന്നാണ് വലയിൽ കുടുങ്ങി ജീവൻ നഷ്ടപ്പെടുമെന്ന അവസ്ഥയിൽ കിടന്ന പെരുമ്പാമ്പിനെ രക്ഷിച്ചു അമ്പലപ്പുഴയിലെ മൃഗാശുപത്രിയിൽ എത്തിച്ചത്.
തുടർചികിത്സ നങ്ങ്യാർകുളങ്ങരയിൽ ഡോ.എസ്.അശ്വതിയുടെ ഉടമസ്ഥതയിലുള്ള ട്രീറ്റ് അൺയൂഷ്വൽ വെറ്ററിനറി ആശുപത്രിയിൽ നടത്തി. ഇവിടെ വച്ച് പാമ്പിന് വിദഗ്ദ്ധ ചികിത്സയുടെ ഭാഗമായി ആന്റിബയോട്ടിക് ഇൻജക്‌ഷൻ, ഡ്രിപ്പ് തുടങ്ങിയവ നൽകിയശേഷം തുന്നലിടുകയും ചെയ്തു. അന്നനാളം പുറത്തു കാണുന്ന രീതിയിലായിരുന്നു മുറിവിന്റെ ആഴം. 2 മാസവും 14 ദിവസവും മുടങ്ങാതെ അരുണിന്റെ തൂക്കുകുളത്തു ഉള്ള വസതിയിൽ പാർപ്പിച്ച് പെരുമ്പാമ്പിന്റെ മുറിവിൽ മരുന്ന് ഇടുമായിരുന്നു. ്ചികിത്സക്കൊടുവിൽ സ്വാഭാവികാവസ്ഥയിലായ പാമ്പിനെ റാന്നിയിൽ നിന്നു വന്ന റാപ്പിഡ് റെസ്പോണ്ട് ടീമിന് കൈമാറി. അബോട്ട് ഇന്ത്യ ലിമിറ്റഡ് എന്ന മെഡിക്കൽ കമ്പനിയിൽ സെയിൽസ് റെപ്രസന്റേറ്റീവാണ് അരുൺ സി മോഹൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |