തിരുവനന്തപുരം: യുവതിയെ ഭർത്തൃ സഹോദരൻ പെട്രോളൊഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയ കേസിൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടറായി എം. സലാഹുദ്ദീനെ നിയമിച്ചു. പോത്തൻകോട് കാവുവിള തെറ്റിച്ചിറ വൃന്ദാഭവനിൽ വൃന്ദയെ ഭർത്താവിന്റെ സഹോദരൻ സുബിൻലാൽ പെട്രോൾ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയ കേസിലാണ് ആറാം അഡിഷണൽ ജില്ലാ സെഷൻസ് കോടതിയിലെ അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എം. സലാഹുദ്ദീനെ അധിക ചുമതല നൽകി അഞ്ചാം അഡിഷണൽ ജില്ലാ സെഷൻസ് കോടതിലേക്ക് നിയമിച്ചത്. സലാഹുദ്ദീനെ പ്രോസിക്യൂട്ടറായി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് വൃന്ദയുടെ പിതാവ് വിജയൻ സർക്കാരിന് നൽകിയിരുന്ന അപേക്ഷ പരിഗണിച്ചാണിത്.
2021 സെപ്‌തംബർ 29നായിരുന്നു സംഭവം. സഹോദരൻ സബിൻലാലുമായുള്ള പ്രശ്‌നം അവസാനിപ്പിക്കാൻ സുബിൻലാൽ വൃന്ദയോട് ആവശ്യപ്പെട്ടിരുന്നു. വൃന്ദ ഇതിന് വഴങ്ങാത്തതാണ് പ്രതിയെ പ്രകോപിപ്പിച്ചത്. സബിൻലാലിനെ അന്നുതന്നെ പോത്തൻകോട് പൊലീസ് അറസ്റ്റുചെയ്‌തിരുന്നു. അഞ്ചാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്‌ജി എസ്. രാധാകൃഷ്ണനാണ് കേസ് പരിഗണിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |