ദുബായ് : ദക്ഷിണാഫ്രിക്കയിലെ അഴിമതിക്കേസിൽ ഇന്ത്യൻ വംശജരായ ഗുപ്ത സഹോദരന്മാർ യു.എ.ഇയിൽ അറസ്റ്റിൽ. ദക്ഷിണാഫ്രിക്കയിലെ മുൻ പ്രസിഡന്റ് ജേക്കബ് സുമയുടെ ഭരണകാലഘട്ടമായിരുന്ന 2009 നും 2018നും ഇടയിൽ നടത്തിയ അഴിമതികളുടെ പേരിലാണ് രാജേഷ് ഗുപ്ത, അതുൽ ഗുപ്ത എന്നീ സഹോദരന്മാരെ പിടികൂടിയിരിക്കുന്നത്. ഇവരെ വിട്ടുകിട്ടാനുള്ള നടപടിക്രമങ്ങൾ കഴിഞ്ഞ വർഷം ഏപ്രിലിൽ ആരംഭിച്ചിരുന്നു. ഇവരെ യു.എ.ഇ ദക്ഷിണാഫ്രിക്കയ്ക്ക് കൈമാറുന്നത് സംബന്ധിച്ച കാര്യം വ്യക്തമല്ല.
സുമയുമായുള്ള അടുപ്പം മുതാലക്കി ഇരുവരും കരാറുകൾ നേടാൻ ശ്രമിച്ചെന്നാണു കേസ്. കൂടാതെ, രാജ്യത്തെ സാമ്പത്തിക കാര്യങ്ങളിലും ഉന്നതതല നിയമനങ്ങളിലും മറ്റും ഗുപ്ത സഹോദരന്മാർ അനധികൃതമായി കൈകടത്തിയെന്നാണ് ആരോപണം. ആരോപണങ്ങൾ ഗുപ്ത സഹോദരന്മാരും സുമയും നഷേധിച്ചു. 2018ൽ ജുഡീഷ്യൽ അന്വേഷണം ആരംഭിച്ചതോടെ ഇരുവരും നാടുവിടുകയായിരുന്നു. 1990കളിൽ ദക്ഷിണാഫ്രിക്കയിലേക്ക് കുടിയേറിയ യു.പി സ്വദേശികളായ ഇരുവർക്കുമെതിരെ ഇന്ത്യയിലും കള്ളപ്പണം വെളുപ്പിക്കൽ കേസുണ്ട്. ഇവരുടെ മറ്റൊരു സഹോദരൻ അജയ് ഗുപ്ത അറസ്റ്റിലായിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |