തിരുവനന്തപുരം:തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ചില സി.പി.എം നേതാക്കളുടെ പ്രചാരണരീതി ഇടതുമുന്നണിക്ക് യോജിച്ചതായിരുന്നില്ലെന്ന് സി.പി.ഐ എക്സിക്യൂട്ടീവ് യോഗത്തിൽ വിമർശനം. മണ്ഡലത്തിലെ സി.പി.ഐ നേതാക്കളും പ്രവർത്തകരും നോക്കുകുത്തികളായിരുന്നു. ഇടതുപക്ഷ ജനാധിപത്യ മുന്നണി എന്ന നിലയിൽ തിരഞ്ഞെടുപ്പ് പ്രചാരണം സംഘടിപ്പിക്കുന്നതിൽ വീഴ്ചയുണ്ടായി.
യു.ഡി.എഫ് സ്ഥാനാർത്ഥിക്കു ലഭിച്ച ഭൂരിപക്ഷം ഗൗരവമായ ചർച്ചയ്ക്ക് വിധേയമാക്കണം. സി.പി.എം സ്ഥാനാർത്ഥിയുടെ കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം വരുമുമ്പു തന്നെ കെ.എസ്.അരുൺകുമാറിനായി ചുവരെഴുത്ത് ആരംഭിച്ചു. തുടക്കത്തിൽത്തന്നെ ഇത് തിരിച്ചടിയായി.ജോ ജോസഫ് ഒരു പ്രത്യേക മതവിഭാഗത്തിന്റെ സ്ഥാനാർത്ഥിയാണെന്ന പ്രചാരണം ദോഷം ചെയ്തതായും എക്സിക്യൂട്ടീവ് വിലയിരുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |