തൃശൂർ : യുവാവിനെ തട്ടിക്കൊണ്ടുപോയി ദേഹോപദ്രവം ഏൽപ്പിച്ച് പണവും എ.ടി.എം കാർഡും മൊബൈലും അടക്കമുള്ള വിലപിടിപ്പുള്ള സാധനങ്ങൾ കവർന്ന സംഘത്തിലെ പ്രധാനിയെ നെടുപുഴ പൊലീസ് അറസ്റ്റ് ചെയ്തു.
കോടന്നൂർ പള്ളിപ്പുറം പുളിപറമ്പിൽ അജുൻ എന്ന കുട്ടുവിനെയാണ് ( 26 ) അറസ്റ്റ് ചെയ്തത്. നവംബർ 26 ന് രാത്രി ചിയ്യാരം ആലും വെട്ടുവഴിയിൽ ബൈക്കിൽ സഞ്ചരിച്ചിരുന്ന കാര്യാട്ടുകര സ്വദേശിയായ യുവാവിനെ കത്തി കാട്ടി തടഞ്ഞുനിർത്തി കാറിൽ കയറ്റി അന്തിക്കാട് കോൾപ്പാടത്ത് വെച്ച് മർദ്ദിച്ച് പണവും എ.ടി.എം കാർഡും മൊബൈലും കവരുകയായിരുന്നു. തുടർന്ന് യുവാവിനെ പാടത്ത് ഉപേക്ഷിച്ച് കടന്നുകളഞ്ഞു.
സംഭവത്തിന് ശേഷം ഒളിവിലായിരുന്ന അജുൻ, കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് സ്റ്റേഷൻ പരിധിയിൽ ചെപ്പിനൂൾ എന്ന സ്ഥലത്തുള്ള അകന്ന ബന്ധു വീട്ടിലാണ് ഇതുവരെ ഒളിവിൽ കഴിഞ്ഞിരുന്നത്. നെടുപുഴ സി.ഐ ടി.ജി.ദിലീപ്, എസ്.ഐ. അനുദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തു. എ.എസ്.ഐ സുനിൽ കുമാർ, സിവിൽ പൊലീസ് ഓഫീസർമാരായ രതീഷ് കെ.മാരാത്ത്, ശ്രീജിത്ത്, നിശാന്ത് എന്നിവരാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |