SignIn
Kerala Kaumudi Online
Friday, 19 April 2024 8.44 AM IST

ഭീഷണി ഒഴി‍ഞ്ഞില്ല മാസ്ക് ആചാരം

mask

കൊവിഡ് ഭീഷണി പൂർണമായും ഒഴിഞ്ഞിട്ടില്ലെന്ന സത്യം ഉൾക്കൊള്ളാത്തതിനാലാവാം മാസ്ക് ഒരാചാരം പോലെ എല്ലാവരുടെയും കഴുത്തിൽ തൂങ്ങികിടക്കുകയാണ്.
സ്‌കൂൾ തുറന്നു, കൊച്ചുകുട്ടികൾ എങ്ങനെയാണ് മാസ്ക് ധരിച്ച് എട്ടും പത്തും മണിക്കൂർ സ്കൂളിൽ ചെലവഴിക്കുക. പ്രൈമറി ക്‌ളാസ്സുകളിലെ കുട്ടികൾക്ക് മാസ്ക് ഉപയോഗത്തിന്റെയോ കൊവിഡ് പ്രതിരോധത്തിന്റെയോ പ്രാധാന്യം അറിയാമോ? എൽ.പി, കെ.ജി ക്‌ളാസുകളിലെ കുട്ടികൾ എങ്ങനെ സുരക്ഷിതമായി മാസ്ക് ഉപയോഗിക്കും. മാതാപിതാക്കളുടെ ആശങ്ക വർദ്ധിക്കുകയാണ്. സ്കൂളിൽ കുട്ടികൾ മാസ്‌ക് ഉപയോഗിക്കുന്നെന്ന് ഉറപ്പാക്കാൻ കുറച്ച് നാളുകളെങ്കിലും ഒന്നോ രണ്ടോ അദ്ധ്യാപകരെയോ പി.ടി.എ ഭാരവാഹികളെയോ നിയോഗിക്കുന്നത് നന്നായിരിക്കും.

മാസ്‌കിന്റെ ഉപയോഗം തെറ്റായ രീതിയിലാണെങ്കിൽ ദോഷമാണുണ്ടാവുക. കുട്ടികളെ ആരോഗ്യകരമായ രീതിയിൽ മാസ്ക് ഉപയോഗം പരിശീലിപ്പിക്കേണ്ടത് അനിവാര്യമാണ്.

മുഖവും മാസ്‌കും തമ്മിൽ വിടവുണ്ടാകരുത് മുഖത്തിരിക്കുന്ന മാസ്‌കിൽ സ്പർശിക്കരുത്. മാസ്‌ക് നനയുക, ഉപയോഗശൂന്യമാവുക, നിശ്ചിത സമയം കഴിയുക എന്നീ സാഹചര്യങ്ങളിൽ സുരക്ഷിതമായി നീക്കം ചെയ്യുക. മാസ്‌ക് നീക്കുമ്പോൾ മുഖത്തെ ആവരണം ചെയ്തിട്ടുള്ള ഭാഗത്ത് സ്പർശിക്കരുത്. ലേസിൽ പിടിച്ച് അഴിക്കുക.
ഒറ്റത്തവണ ഉപയോഗിക്കേണ്ട മാസ്‌കുകൾ വീണ്ടുമുപയോഗിക്കരുത്.
സാധാരണ മാസ്‌കാണെങ്കിൽ 4 മുതൽ 6 മണിക്കൂർ കഴിയുമ്പോൾ മാറ്റണം.
ഈർപ്പമുള്ള മാസ്ക് കൂടുതൽ സമയം ധരിച്ചു കൊണ്ട് ക്‌ളാസ് മുറികളിൽ ഇരുന്നാൽ ഫംഗൽ ബാധയടക്കം ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവും.
നമ്മുടെ സ്‌കൂൾ കുട്ടികളെ, വലിയ അനാരോഗ്യത്തിലേക്ക് തള്ളിവിടരുത്. ആരോഗ്യവകുപ്പും വിദ്യാഭ്യാസ വകുപ്പും കൂടിയാലോചിച്ച് എത്രയും പെട്ടെന്ന് ഉചിതമായ തീരുമാനം എടുക്കുക.

ജോസി വർക്കി
ചാത്തങ്കേരിൽ
പെരുമ്പിള്ളി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MASK
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.