കൊച്ചി: നയതന്ത്ര സ്വർണക്കടത്ത് കേസിൽ സ്വപ്‌ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇ.ഡി) കസ്റ്റംസും അന്വേഷിക്കും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിയിൽ മൊഴിപ്പകർപ്പിനായി ഇ.ഡി ഇന്ന് അപേക്ഷ സമർപ്പിക്കും. മൊഴിയിൽ പറയുന്നതും പുറത്ത് മാദ്ധ്യമങ്ങളോട് പറഞ്ഞതുമായ കാര്യങ്ങൾ വിലയിരുത്തിയാകും അന്വേഷണം.
സ്വർണക്കടത്ത് കേസിൽ ഇ.ഡിയുടെ കുറ്റപത്രം തയ്യാറാക്കൽ അവസാനഘട്ടത്തിലാണ്. പുതിയ വെളിപ്പെടുത്തലിലെ വിവരങ്ങൾ കൂടി ചേർത്താകും കുറ്റപത്രം നൽകുക.
2021 നവംബർ 11ന് സ്വപ്‌നയെ ഇ.ഡി ചോദ്യം ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ പേര് പറയാൻ സമ്മർദ്ദം ചെലുത്തിയെന്ന വെളിപ്പെടുത്തലിൽ ചോദ്യം ചെയ്യാൻ കഴിഞ്ഞ ഫെബ്രുവരി 14ന് സ്വപ്‌നയെ വിളിച്ചുവരുത്തിയെങ്കിലും ആരോഗ്യപ്രശ്നം ഉന്നയിച്ചതിനാൽ ചോദ്യം ചെയ്യാതെ വിട്ടയച്ചിരുന്നു. പിന്നീട് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും എത്തിയില്ല.സ്വർണക്കടത്ത് കേസിൽ കുറ്റപത്രം സമർപ്പിച്ച കസ്റ്റംസും പുതിയ വെളിപ്പെടുത്തലിനെ ഗൗരവത്തോടെയാണ് കാണുന്നത്. ബിരിയാണിച്ചെമ്പിൽ സ്വർണം കടത്തിയെന്ന ആരോപണമാണ് സ്വപ്‌ന ഉന്നയിച്ചത്. ഇത് കസ്റ്റംസിന് അന്വേഷിക്കാൻ കഴിയും.
കോൺസുലേറ്റ് കടമ്പ
സ്വപ്‌ന ഉന്നയിച്ച ആരോപണത്തിൽ അന്വേഷണം പ്രായോഗികമാകില്ല. തിരുവനന്തപുരത്തെ യു.എ.ഇ കോൺസുലേറ്റുമായി ബന്ധപ്പെട്ടാണ് വെളിപ്പെടുത്തലുകൾ. കറൻസി ബാഗിൽ കടത്തിയതും ബിരിയാണിക്കൊപ്പം സ്വർണമെന്ന് സംശയിക്കുന്ന ലോഹവസ്തു മുഖ്യമന്ത്രിയുടെ വസതിയിലേക്ക് കൊണ്ടുപോയതും കോൺസൽ ജനറലിന്റെ നിർദ്ദേശപ്രകാരമാണെന്ന് സ്വപ്ന ആരോപിക്കുന്നു. ഇക്കാര്യത്തിൽ സ്ഥിരീകരണവും മൊഴിയും കോൺസൽ ജനറൽ ഓഫീസിൽ നിന്ന് ലഭിക്കില്ല.
സ്വർണക്കടത്ത് പുറത്തായതോടെ രാജ്യം വിട്ട മുൻ കോൺസൽ ജനറൽ ജമാൽ ഹുസൈൻ അൽ സാബി, മുൻ ഫിനാൻസ് ഓഫീസർ ഖാലിദ് അലി ഷൗക്രി എന്നിവരെ ചോദ്യം ചെയ്യാൻ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടിരുന്നു. വിദേശകാര്യ മന്ത്രാലയം വഴി കസ്റ്റംസ് നോട്ടീസ് നൽകിയെങ്കിലും ഫലമുണ്ടായില്ല. നയതന്ത്ര പരിരക്ഷയുള്ള യു.എ.ഇ കോൺസുലേറ്റിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാൻ കഴിയില്ലെന്നാണ് കേന്ദ്ര അന്വേഷണ ഏജൻസികൾ നൽകുന്ന സൂച
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |