തിരുവനന്തപുരം: പങ്കാളിത്ത പെൻഷൻ പുനഃപരിശോധനാസമിതി സമർപ്പിച്ച റിപ്പോർട്ട് പുറത്തുവിടില്ലെന്ന നിലപാടിൽ ഉറച്ച് സർക്കാർ. റിപ്പോർട്ട് പ്രസിദ്ധീകരിക്കണമെന്നും അത് പൊതുരേഖയാണെന്നുമുള്ള വിവരാവകാശ കമ്മിഷൻ ഉത്തരവിനെതിരെ നിയമ ഉപദേശം തേടാനും ഹൈക്കോടതിയെ സമീപിക്കാനുമാണ് സർക്കാർ തീരുമാനം.സർക്കാർ പഠിച്ചുകൊണ്ടിരിക്കുന്ന റിപ്പോർട്ട് പൊതുരേഖയല്ലെന്നാണ് ന്യായം പറയുന്നത്.ഫയൽ 2021 ജൂലായ് മുതൽ ധനമന്ത്രിയുടെ പക്കലാണ്. സി.പി.ഐയുടെ സർവീസ് സംഘടനയായ ജോയിന്റ് കൗൺസിലായിരുന്നു റിപ്പോർട്ടിനായി വിവരാവകാശനിയമപ്രകാരം അപേക്ഷ നൽകിയത്. ഇത് നിരാകരിച്ച സാഹചര്യത്തിലാണ് വിവരാവകാശകമ്മിഷനെ സമീപിച്ച് അനുകൂല വിധി നേടിയത്. അതിനെതിരെയാണ് സർക്കാർ കോടതിയെ സമീപിക്കാനൊരുങ്ങുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |