കോട്ടയം. സ്വർണക്കടത്ത് കേസിൽ സ്വപ്നയുടെ വെളിപ്പെടുത്തലിന്റെ പേരിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ച കോട്ടയം കളക്ടറേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. പൊലീസ് പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. സ്വപ്നയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ അടിക്കടിയുള്ള വിദേശയാത്രകൾ സ്വർണം കടത്തിനുള്ള അവസരമാക്കിയിട്ടുണ്ടോ എന്നത് പരിശോധിക്കേണ്ടതുണ്ടെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത് ബി.ജെ.പി ജില്ലാ പ്രസിഡന്റ് ലിജിൻലാൽ പറഞ്ഞു.
യുവമോർച്ച ജില്ലാ പ്രസിഡന്റ് അശ്വന്ത് മാമലശ്ശേരി അദ്ധ്യക്ഷത വഹിച്ചു. യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ദിനിൽ ദിനേശ് മുഖ്യ പ്രഭാഷണം നടത്തി. ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി എസ്.രതീഷ്, മേഖല സെക്രട്ടറി ടി.എൻ.ഹരികുമാർ, ജില്ലാ ഉപാദ്ധ്യക്ഷൻ കെ.പി.ഭുവനേശ് ജില്ലാ സെക്രട്ടറിമാരായ അഖിൽ രവീന്ദ്രൻ, സോബിൻലാൽ യുവമോർച്ച സംസ്ഥാന സെക്രട്ടറി വി.എസ് വിഷ്ണു എന്നിവർ പങ്കെടുത്തു. ജില്ലാ ജനറൽ സെക്രട്ടറിമാരായ കെ.ആർ.ശ്യാംകുമാർ, രാജ്‌മോഹൻ ജില്ലാ ഉപാദ്ധ്യക്ഷന്മാരായ സൂരജ്, ശ്രീകുമാർ, ജില്ലാ സെക്രട്ടറിമാരായ വിനോദ്, സുധീഷ് ജില്ലാ ട്രഷറർ അനീഷ് കുറിച്ചി, സബിൻ, അർജുൻ, ശ്രീകാന്ത്, രാഹുൽ, ജിഷ്ണു, അഭിജിത്ത്,ശ്രീക്കുട്ടൻ, സാനു എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |