തൃശൂർ: എട്ടുവയസുകാരനെ പീഡിപ്പിച്ച കേസിൽ അന്യസംസ്ഥാന തൊഴിലാളിക്ക് അഞ്ച് വർഷം കഠിന തടവും 25,000 രൂപ പിഴയും. ഉത്തർപ്രദേശ് ഗൊരഖ്പൂർ സ്വദേശി ഉമേഷ് യാദവിനെ (55) ആണ് തൃശൂർ ഫാസ്റ്റ് ട്രാക്ക് സ്‌പെഷൽ കോടതി ജഡ്ജി ബിന്ദു സുധാകരൻ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ മൂന്ന് മാസം കൂടി തടവ് അനുഭവിക്കേണ്ടി വരും. 2018ൽ ആയിരുന്നു സംഭവം. കെട്ടിട നിർമ്മാണത്തൊഴിലാളിയായ ഉമേഷ് യാദവ് ജോലി സ്ഥലത്തിന് സമീപം സൈക്കിൾ ചവിട്ടിയിരുന്ന കുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്. വിചാരണ നടക്കുന്നതിനിടെ പ്രതി ഒളിവിൽപോയെങ്കിലും പൊലീസ് പിടികൂടി. കർണാടകയിൽ മറ്റൊരു പോക്‌സോ കേസിൽ ജയിലിലായ പ്രതിയെ തൃശൂരിൽ എത്തിച്ച ശേഷമാണ് കോടതി വിധി പ്രഖ്യാപിച്ചത്. 2018ൽ വടക്കാഞ്ചേരി ഇൻസ്‌പെക്ടർ രതീഷ് ആണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.പി. അജയ്കുമാർ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |