SignIn
Kerala Kaumudi Online
Thursday, 25 April 2024 7.39 PM IST

ഉച്ചഭക്ഷണം: പരിശോധന നടത്തിയത് 7149 സ്‌കൂളുകളിൽ

food-in-school

തിരുവനന്തപുരം: കുട്ടികളുടെ ഉച്ചഭക്ഷണവുമായി ബന്ധപ്പെട്ട് 7,149 സ്‌കൂളുകളിലെ പാചകപ്പുരകളിൽ പരിശോധന നടത്തിയതായി മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ഇതിൽ 6,754 സ്‌കൂളുകളിൽ പ്രശ്നങ്ങളൊന്നും കണ്ടെത്തിയില്ല. ചെറിയ അപാകതകൾ കണ്ടെത്തിയ 395 സ്‌കൂളുകൾക്ക് എത്രയും പെട്ടെന്ന് പരിഹരിക്കാൻ നിർദ്ദേശം നൽകി. ഉച്ചഭക്ഷണ പദ്ധതിയിൽ

12,306 സ്‌കൂളുകളാണ് ഉൾപ്പെട്ടിട്ടുള്ളത്.

പാചകത്തൊഴിലാളികൾക്ക് ആരോഗ്യ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് എത്രയും പെട്ടെന്ന് ലഭ്യമാക്കുക,​ ഗുണനിലവാരമുള്ള അടുക്കള, സ്റ്റോർ മുറി, മാലിന്യനിർമ്മാർജന സംവിധാനം,​ പാചകത്തൊഴിലാളികൾക്ക് ഹെഡ്ക്യാപ്, ഏപ്രൺ, ഗ്ലൗസ് എന്നിവ ഉറപ്പാക്കുക,​ അടുക്കളയ്ക്ക് മതിയായ സ്ഥലസൗകര്യം ഉണ്ടാകണം തുടങ്ങിയ നിർദ്ദേശങ്ങൾ സ്കൂളുകൾക്ക് നൽകി. പരിശോധന തുടരുമെന്നും കുടിവെള്ള പരിശോധനയ്ക്കുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FOOD IN SCHOOL
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.