ന്യൂഡൽഹി: റിസർവ് ബാങ്ക് മുഖ്യ പലിശനിരക്കുകൾ കൂട്ടിയതിന്റെ ചുവടുപിടിച്ച് റിപ്പോ അധിഷ്‌ഠിത വായ്‌പാപ്പലിശ (ആർ.എൽ.എൽ.ആർ) വർദ്ധിപ്പിച്ച് നിരവധി ബാങ്കുകൾ. 8.60 ശതമാനമായാണ് ഐ.സി.ഐ.സി.ഐ ബാങ്ക് അടിസ്ഥാനപലിശ കൂട്ടിയത്. റീട്ടെയിൽ വായ്‌പകൾക്ക് ബാങ്ക് ഒഫ് ബറോഡയുടെ പുതുക്കിയ നിരക്ക് 7.40 ശതമാനം. ബാങ്ക് ഒഫ് ഇന്ത്യ 7.75 ശതമാനമായും പഞ്ചാബ് നാഷണൽ ബാങ്ക് 7.40 ശതമാനമായും നിരക്കുയർത്തി. ആർ.ബി.എൽ ബാങ്കിന്റെ പുതുക്കിയ നിരക്ക് 10 ശതമാനം. ഭവന, വാഹന, വ്യക്തിഗത വായ്‌പകളുടെ പലിശയും തിരിച്ചടവും (ഇ.എം.ഐ) കൂടാൻ വഴിയൊരുക്കുന്നതാണ് ഈ നിരക്കുവർദ്ധന.
സേവിംഗ്‌സ് പലിശയും മേലോട്ട്
യൂണിയൻ ബാങ്ക് സേവിംഗ്‌സ് അക്കൗണ്ട് നിക്ഷേപങ്ങളുടെ പലിശ 2.75 മുതൽ 3.55 ശതമാനം വരെയായി പുതുക്കി. 2.90 മുതൽ 3.50 ശതമാനം വരെയാണ് കനറാ ബാങ്കിന്റെ പുതുക്കിയ നിരക്ക്. ബാങ്ക് ഒഫ് ബറോഡയിൽ 2.75 മുതൽ 3.30 ശതമാനം വരെയും പഞ്ചാബ് ആൻഡ് സിന്ധ് ബാങ്കിൽ 3 മുതൽ 3.20 ശതമാനം വരെയും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |