ചേർത്തല: ബി.ജെ.പിയുടെ ചില നേതാക്കൾ വ്യക്തിപരമായി പ്രവാചകനെക്കുറിച്ച് നടത്തിയ അഭിപ്രായ പ്രകടനങ്ങളുടെ പേരിൽ ഭാരതത്തെ ലോകത്തിന് മുന്നിൽ താഴ്ത്തിക്കെട്ടാനുള്ള ശ്രമങ്ങൾ നടക്കുന്നതായി ബി.ഡി.ജെ.എസ് സംസ്ഥാന കൗൺസിൽ കുറ്റപ്പെടുത്തി.
കേരളത്തിന്റെ വനമേഖലയുടെ ബഫർസോൺ സീറോ പോയിന്റായി പ്രഖ്യാപിക്കണമെന്നും കൗൺസിൽ ആവശ്യപ്പെട്ടു. പരിസ്ഥിതിലോല മേഖലയുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി ജനങ്ങൾക്കിടയിൽ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ജനസാന്ദ്രത കൂടിയ കേരളത്തിന്റെ പ്രത്യേക സാഹചര്യത്തിൽ ഈ വിഷയം ഗൗരവമായി കണ്ട് സർക്കാർ സുപ്രീംകോടതിയെ ബോദ്ധ്യപ്പെടുത്തണം.
ചേർത്തല കരപ്പുറം റസിഡൻസിയിൽ ചേർന്ന യോഗത്തിൽ ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റുമാരായ എ.ജി.തങ്കപ്പൻ, കെ.പത്മകുമാർ, തമ്പി മേട്ടുത്തറ, പൈലി വാത്യാട്ട്,എ.എൻ.അനുരാഗ്,ജനറൽസെക്രട്ടറിമാരായ കെ.എ.ഉണ്ണികൃഷ്ണൻ,പി.ടി.മൻമഥൻ,ഷാജി ബത്തേരി, പി.എസ്.ജോതിസ്,ട്രഷറർ അനിരുദ്ധ് കാർത്തികേയൻ,സന്ദീപ് പച്ചയിൽ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |