തൃശൂർ : ആനയെ കട്ടെടുത്തവന് പകരം തോട്ടിയെടുത്തവർക്കാണ് ശിക്ഷയെന്ന രീതിയാണ് സംസ്ഥാനത്ത് നിലനിൽക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രൻ പത്രസമ്മേളനത്തിൽ പറഞ്ഞു. ഉളുപ്പ് എന്ന വാക്കിന്റെ അർത്ഥം മുഖ്യമന്ത്രിക്ക് പറഞ്ഞുകൊടുക്കാൻ ഉപദേശകന്മാർ തയ്യാറാകണം. ഉളുപ്പുണ്ടെങ്കിൽ അദ്ദേഹം രാജിവയ്ക്കണം. മുഖ്യമന്ത്രിക്ക് തന്റേടമുണ്ടെങ്കിൽ മകൾ വീണ വിജയന്റെ ആസ്തിയെക്കുറിച്ചും ബിസിനസിനെക്കുറിച്ചും അന്വേഷിക്കാൻ ഉത്തരവിടണം. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് കേന്ദ്ര എജൻസിയുടെ അന്വേഷണം പൂർത്തിയായിട്ടില്ല. കേന്ദ്ര എജൻസി വരും മുമ്പ് അന്വേഷണം അട്ടിമറിക്കാനായി തെളിവുകൾ നശിപ്പിക്കുകയാണ് ചെയ്തത്. ജലീലിനെയും ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരെയും വിളിച്ചുവരുത്തി മണിക്കൂറുകളോളം ചർച്ച നടത്തിയാണ് സ്വപ്‌നയ്ക്കും പി.സി.ജോർജ്ജിനുമെതിരെ കേസെടുത്തത്. വി.ഡി.സതീശനെ പ്രതിപക്ഷ നേതാവായി കണക്കാക്കാനാവില്ലെന്നും അദ്ദേഹം പിണറായിയുടെ ഉപമുഖ്യന്ത്രിയാണെന്നും ശോഭ കൂട്ടിച്ചേർത്തു.
ജനകീയ ജാഗ്രത മതേതര സദസ്
തൃശൂർ: വർഗീയതയ്ക്കും വിഘടനവാദത്തിനും എതിരെ ജനതാദൾ (എസിന്റെ) നേതൃത്വത്തിൽ ജനകീയ ജാഗ്രത മതേതര സദസുകൾ സംഘടിപ്പിക്കുമെന്ന് ജില്ലാ പ്രസിഡന്റ് അഡ്വ.സി.ടി.ജോഫി പത്രസമ്മേളനത്തിൽ പറഞ്ഞു. മുറിയരുത്, മുറിക്കരുത് എന്റെ ഇന്ത്യയെ എന്ന സന്ദേശം ഉയർത്തി 11 ന് ജില്ലയിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും പൊതുസമ്മേളനം, സെമിനാർ എന്നിവ നടത്തും. രാവിലെ 10 ന് കോർപറേഷൻ ഓഫീസിന് മുന്നിൽ പി.ബാലചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തിൽ ജോൺ വാഴപ്പിളി, ബിജു കൊച്ചു പോൾ, പ്രിജു ആന്റണി, ജോസഫ് ആളൂക്കാരൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |