SignIn
Kerala Kaumudi Online
Thursday, 18 April 2024 11.37 PM IST

'കളിച്ചിരിക്കുന്നത് ആരോടാണെന്നറിയാമോ? നാളെ ഇയാളെയങ്ങ് പൊക്കും' ഓ‌ഡിയോ സംഭാഷണം പുറത്തുവിട്ട് സ്വപ്‌ന

swapnn

പാലക്കാട്: ഷാജ് കിരണിനെ തനിക്ക് വർഷങ്ങൾക്ക് മുൻപ്‌തന്നെ അറിയാമെന്ന് സ്വ‌പ്‌ന സുരേഷ്. ഷാജ് കിരണുമായി ബന്ധപ്പെട്ട ഫോൺ സംഭാഷണത്തെക്കുറിച്ച് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. എം.ശിവശങ്കറിന്റെ പുസ്‌തകം പുറത്തുവന്ന ശേഷമാണ് പരിചയം പുതുക്കിയത്. മജിസ്‌ട്രേറ്റിന് മൊഴി നൽകിയ ശേഷം ഷാജുമായി താൻ കണ്ടിരുന്നു. സരിത്തും ഒപ്പമുണ്ടായിരുന്നു. അന്ന് ഷാജ് കിരൺ ഭീഷണിപ്പെടുത്തിയതായി സ്വപ്‌ന സുരേഷ് പറഞ്ഞു. 'കളിച്ചിരിക്കുന്നത് ആരോടാണെന്നറിയാമോ? നാളെ സരിത്തിനെ പൊക്കും, അദ്ദേഹത്തിന്റെ (മുഖ്യമന്ത്രിയുടെ) മകളെക്കുറിച്ച് പറഞ്ഞാൽ സഹിക്കില്ല.' എന്നാണ് ഷാജ് പറഞ്ഞതെന്ന് സ്വപ്‌ന അറിയിച്ചു.

swapnaa

തന്റെ മൊഴിയിൽ പറഞ്ഞിരിക്കുന്നത് എന്താണെന്ന് പറയുക മാത്രമാണ് ചെയ്‌തത്. മാദ്ധ്യമങ്ങളെ കണ്ട് വിവരം പറഞ്ഞതിന് പിറ്റേന്ന് തനിക്ക് ഫോൺ കോൾ വന്നു. ഷാജ് പറഞ്ഞതുപോലെ സരിതിനെ കിഡ്‌നാപ്പ് ചെയ്‌തു എന്നായിരുന്നു അത്. തുടർന്ന് സഹായത്തിനായി ഷാജിനെ വിളിച്ചുവരുത്തി. ഒപ്പം ഇബ്രാഹിമുമുണ്ടായിരുന്നു. ഇബ്രാഹീം ഒന്നും മിണ്ടിയില്ല.

വിജിലൻസ് ആണ് സരിത്തിനെ കൊണ്ടുപോയതെന്നും ഒരുമണിക്കൂറിനകം വിടുമെന്നും ഷാജ് ‌കിരൺ ഫോൺ ചെയ്‌ത ശേഷം അറിയിച്ചു. സരിത്തിനെ വിടുന്നതിനായി ഷാജ് വിജിലൻസ് എഡിജിപിയോടാണ് സംസാരിച്ചതെന്ന് സ്വപ്ന പറഞ്ഞു. തന്റെ സുഹൃത്തായ ഷാജ് കിരണിനെതിരെ തിരിയാൻ താൽപര്യമില്ലായിരുന്നെന്നും എന്നാൽ അത്രയധികം മാനസിക വിഷമങ്ങളും ഭീഷണികളും ഉണ്ടായതുകൊണ്ടാണ് കോൾ റെക്കാഡ് ചെയ്യേണ്ടിവന്നതെന്നും സ്വപ്‌ന അറിയിച്ചു.

സരിത്തിനെ ഒരു മണിക്കൂറിനകം വിടാൻ കഴിഞ്ഞപ്പോൾ തന്റെ ഹോൾഡ് മനസിലായില്ലേയെന്നും മണ്ടിയാണ് സ്വപ്‌നയെന്നും പുറത്തുവിട്ട ശബ്‌ദരേഖയിലുണ്ട്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ബന്ധമുണ്ടെന്നതും മുഖ്യമന്ത്രിയുടെ നാവായി പ്രവർത്തിക്കുന്ന നികേഷ് എന്നയാളെക്കുറിച്ചും ഷാജ് പലവട്ടം പറഞ്ഞെന്ന് സ്വപ്‌ന മാദ്ധ്യമങ്ങളോട് അറിയിച്ചു.

ജീവന് ഭീഷണിയുള‌ളതിനാലാണ് സംഭാഷണം പുറത്തുവിട്ടതെന്ന് സ്വപ്‌ന പറഞ്ഞു. ചെറിയ ഭൂമിക്കച്ചവടം നടത്തി മുന്നോട്ട് പോകുന്നയാളല്ലെന്നും പലരുടെയും ബിനാമിയാണെന്നും ഷാജ് പറഞ്ഞതായി സ്വപ്‌ന അറിയിച്ചു.

മുഖ്യമന്ത്രിയുടെയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെയും ഫണ്ട് അമേരിക്കയിലേക്ക് പോയതായും ബിലീവേഴ്‌സ് ചർച്ച് വഴിയാണ് ഫണ്ട് അമേരിക്കയിൽ പോയതെന്നും ഷാജ് പറഞ്ഞതായി സ്വപ്‌ന അവകാശപ്പെട്ടു. പലരും സ്വാധീനിക്കാൻ ശ്രമിക്കുന്നുണ്ടെന്നും ഫോൺ സംഭാഷണത്തിൽ പറയുന്നതായി സൂചനയുണ്ട്. നമ്പർ വൺ എന്ന് പറയുന്നത് മുഖ്യമന്ത്രിയാണെന്നും ഷാജ് കിരൺ മുഖ്യമന്ത്രിയുടെ ബിനാമിയാണെന്നും സ്വപ്‌ന ആരോപിച്ചു. ഷാജ് കിരണിന് പങ്കാളിത്തമുള‌ള കമ്പനികളുടെ വിവരവും സ്വപ്‌ന പുറത്തുവിട്ടു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VOICE CLIP, SWAPNA SURESH, CM PINARAI
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.