SignIn
Kerala Kaumudi Online
Friday, 19 April 2024 5.57 AM IST

വീണ്ടും സംഘർഷഭരിതം കളക്ടറേറ്റ് പരിസരം.

chemb

കോട്ടയം. സ്വർണക്കടത്തുമായി ബന്ധപ്പെട്ട പുതിയ ആരോപണങ്ങൾ ഉയർന്നതോടെ ഇടവേളയ്ക്ക് ശേഷം കളക്ടറേറ്റ് പരിസരം സംഘർഭരിതമായി. മൂന്ന് ദിവസമായി രാവിലെ കളക്ടറേറ്റ് കവാടം ജലപീരങ്കിയുടെ പ്രഹരമേൽക്കുകയാണ്.

ബാരിക്കേഡ് മറികടക്കൽ, ലാത്തിവീശൽ, കല്ലേറ് തുടങ്ങി എല്ലാമുണ്ട്. ആദ്യം യൂത്ത്‌കോൺഗ്രസ് മാർച്ചോടെയാണ് സമര പരമ്പകൾക്കു തുടക്കമായത്. പ്രവർത്തകർ മതിലും ഗേറ്റും കടന്നു കോമ്പൗണ്ടിലും പ്രതിഷേധമുയർത്തി. പിന്നാലെ ജലപീരങ്കിയും. തൊട്ടടുത്ത ദിവസം യുവമോർച്ചയുടെ സമരം. ജലപീരങ്കിയുടെ പ്രഹരമേൽക്കേണ്ടി വന്നത് പ്രവർത്തകർക്ക് മാത്രമല്ല, ലോട്ടറി വിൽപ്പനക്കാരിയ്ക്കും കൂടിയാണ്. കോടതിയിലേയ്ക്ക് പോയ അഭിഭാഷകരടക്കം സംഘർഷ ഭൂമിയിൽ നിന്ന് ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്.
ഇന്നലെ കോൺഗ്രസ് നടത്തിയ, പ്രതിഷേധ മാർച്ചാണ് കടുപ്പമായത്. കല്ലേറും കുപ്പിയേറുമുണ്ടായതോടെ പൊലീസ് തിരികെ ജലപീരങ്കി പ്രയോഗിച്ചു. നിരവധി പ്രവർത്തകർ വെള്ളത്തിൽ കുളിച്ചാണു മടങ്ങിയത്. ഇപ്പോൾ പതിവായി രാവിലെ മുതൽ കളക്ടറേറ്റ് പരിസരത്ത് ഗതാഗത നിയന്ത്രണമാണ്. ഇഴഞ്ഞാണ് വാഹനങ്ങൾ നീങ്ങുന്നത്. കഞ്ഞിക്കുഴി മുതൽ ഗതാഗതക്കുരുക്ക് തുടങ്ങും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, CHEMB
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.