SignIn
Kerala Kaumudi Online
Wednesday, 24 April 2024 11.45 AM IST

നാട്ടിൻപുറങ്ങളിൽ നിന്ന് അടയ്ക്ക അപ്രത്യക്ഷമാകുന്നു

കിളിമാനൂർ: നാട്ടിൻപുറങ്ങളിൽ നിന്ന് കമുകും അടയ്ക്കയും അപ്രത്യക്ഷമാകുന്നു. കമുകിന് രോഗബാധ ഉണ്ടാകുന്നതാണ് ഇവിടത്തെ അടയ്ക്ക ഡിമാൻഡ് കുറയാൻ കാരണം.

ഒരുകാലത്ത് ഗ്രാമീണ ജനതയുടെ വരുമാന മാർഗമായിരുന്നു അടയ്ക്ക കൃഷി. കമുകിന്റെ ഉപ ഉത്പന്നങ്ങൾക്കും ആവശ്യക്കാർ ഏറെയായിരുന്നു. നവജാത ശിശുക്കളെ കുളിപ്പിക്കാൻ ഉപയോഗിക്കുന്ന പാള മുതൽ അടുക്കള ആവശ്യത്തിനുള്ള മുറം നിർമ്മിക്കുന്നതിനു വരെ കമുകിൽ നിന്നുള്ള ഉത്പന്നങ്ങൾ വഴിയായിരുന്നു. ഇന്ന് ആ ശീലങ്ങൾ എല്ലാം നഷ്ടമായി. ഹൈന്ദവ ചടങ്ങുകളിൽ ദക്ഷിണയ്ക്കയും അടയ്ക്ക ഉപയോഗിച്ചുവരുന്നു.

പഴമക്കാരാണ് അടയ്ക്കയുടെ പ്രധാന ഉപഭോക്താക്കൾ. നിജം പാക്ക് പോലെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വ്യാപകമായി ഉപയോഗിക്കുന്ന ഉത്പന്നങ്ങൾ തയ്യാറാക്കുന്നതിനാണ് കേരളത്തിൽ നിന്ന് അടയ്ക്ക കയറ്റി അയയ്ക്കുന്നത്. തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലെ ലൈസൻസികൾ കേരളത്തിൽ നിന്ന് ശേഖരിക്കുന്ന അടയ്ക്ക ഉത്തരേന്ത്യയിലേക്ക് കയറ്റിഅയയ്ക്കും.
പാൻ മസാലയ്ക്ക് നിരോധനം ഉണ്ടെങ്കിലും അടയ്ക്ക ചേർത്തുള്ള വെറ്റിലമുറുക്ക് ഉത്തരേന്ത്യക്കാർക്ക് ശീലമാണ്. എന്നാൽ കയറ്റി അയയ്ക്കാൻ ആവശ്യത്തിന് അടയ്ക്ക ഇല്ലാത്ത സ്ഥിതിയാണ് നിലവിൽ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.