ചവറ: ട്രോളിംഗ് നിരോധനം ആരംഭിച്ചതിന് പിന്നാലെ പരമ്പരാഗത വള്ളങ്ങൾക്ക് കോള് ലഭിച്ചുതുടങ്ങി. പുത്തൻതുറ സ്വദേശി പൊടിമോന്റെ വേളാങ്കണ്ണി മാതാ എന്ന ഫൈബർ വള്ളത്തിന് 15 ലക്ഷം രൂപയുടെ പരവ മീനാണ് ഇന്നലെ ലഭിച്ചത്. മൂന്ന് കാരിയർ വള്ളങ്ങളിൽ നീണ്ടകര ഹാർബറിലാണ് മീനെത്തിച്ചത്. ഒരു കിലോ പരവയ്ക്ക് 320 രൂപ വില ലഭിച്ചെങ്കിലും പിന്നീട് 270 രൂപയായി കുറഞ്ഞു. ഇന്നലെ ഏകാദശിയായതിനാൽ പുത്തൻ തുറ, അഴീക്കൽ, ചെറിയഴീക്കൽ ഭാഗങ്ങളിലെ വള്ളങ്ങൾ കടലിൽ പോയിരുന്നില്ല. പോയവർക്കെല്ലാം വള്ളം നിറയെ മീൻ ലഭിച്ചു. വരും ദിവസങ്ങളിൽ നാരൻ ചെമ്മീൻ, ആവോലി ഉൾപ്പെടെയുള്ള മത്സ്യങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികൾ.
ട്രോളിംഗ് നിരോധനം ആരംഭിച്ചതോടെ കേരള തീരത്ത് കടലിൽ ഉണ്ടായിരുന്ന എല്ലാ ബോട്ടുകളും തിരിച്ചെത്തി. ബോട്ടുകളിലെ മുഴുവൻ മത്സ്യവും ഇന്നലെ രാവിലെ 10 ഓടെ ഇറക്കി. ബോട്ടുകൾ നീണ്ടകര പാലത്തിന് കിഴക്കുഭാഗത്തേക്ക് മാറ്റി.
മറൈൻ എൻഫോഴ്സ്മെന്റ് അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |