ന്യൂഡൽഹി: ഫുഡ് സേഫ്‌റ്റി ആൻഡ് സ്‌റ്റാൻഡേർഡ്സ് അതോറിട്ടി ഒഫ് ഇന്ത്യയുടെ (എഫ്.എസ്.എസ്.എ.ഐ) ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറും 1987 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനുമായ അരുൺ സിംഗാളിനെ കേന്ദ്രസർക്കാരിലെ സെക്രട്ടറിമാരുടെ പാനലിലേക്ക് ഉയർത്താൻ കേന്ദ്ര കാബിനറ്റിന്റെ അപ്പോയിന്റ്‌മെന്റ്‌സ് കമ്മിറ്റി തീരുമാനിച്ചു.
2020 ജൂൺ ഒന്നിനാണ് അദ്ദേഹം എഫ്.എസ്.എസ്.എ.ഐയുടെ സി.ഇ.ഒ ആയത്. അതിനുമുമ്പ് കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയ അഡിഷണൽ സെക്രട്ടറിയായിരുന്നു. നാഷണൽ മെഡിക്കൽ കമ്മിഷൻ ആക്‌ട്, നാഷണൽ കമ്മിഷൻ ഫോർ അലൈഡ് ആൻഡ് ഹെൽത്ത്കെയർ പ്രൊഫഷൻ ബിൽ എന്നിവയ്ക്ക് പിന്നിലെ ബുദ്ധികേന്ദ്രവും അദ്ദേഹമായിരുന്നു.
കാൺപൂർ ഐ.ഐ.ടിയിൽ നിന്ന് ഇലക്‌ട്രിക്കൽ എൻജിനിയറിംഗിൽ ബി.ടെക്കും എം.ടെക്കും നേടിയശേഷമാണ് അദ്ദേഹം സിവിൽ സർവീസിലേക്ക് ചുവടുവച്ചത്. പെട്രോളിയം - പ്രകൃതിവാതകം, വ്യവസായ വികസനം, ഗ്രാമീണ വികസനം, കാർഷിക വിപണനം, കുടുംബ-ആരോഗ്യക്ഷേമ മന്ത്രാലയങ്ങളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
എഫ്.എസ്.എസ്.എ.ഐയുടെ കേന്ദ്ര ലൈസൻസിംഗ് സംവിധാനം ചെന്നൈയിൽ നിന്ന് കൊച്ചിയിലേക്ക് മാറ്റണമെന്ന കേരളത്തിന്റെയും ലക്ഷദ്വീപിന്റെ ദീർഘകാല ആവശ്യം നടപ്പാക്കിയത് അരുൺ സിംഗാളാണ്. കേരളത്തിലെ എല്ലാ ജില്ലകളിലും 'ഫുഡ് സേഫ്‌റ്റി ഓൺ വീൽസ്" എന്ന പേരിൽ മൊബൈൽ ലാബുകൾ ഉറപ്പാക്കിയതും അദ്ദേഹമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |