തിരുവനന്തപുരം: സുഹൃത്തുക്കൾക്കൊപ്പം ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. കരിക്കകം ചാരുമൂട് ടി.സി 79 (843) പുതുവൽപുത്തൻ വീട്ടിൽ കുഞ്ഞുമോന്റെയും ബിന്ദുവിന്റെയും മകൻ ആദർശാണ് (16)മരിച്ചത്.
പാൽക്കുളങ്ങര ദേവീക്ഷേത്ര കുളത്തിൽ ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം.
പേട്ട ഗവ.സ്ക്കൂൾ വിദ്യാർത്ഥിയായ ആദർശ് പത്താം ക്ലാസ് പരീക്ഷാഫലം കാത്തിരിക്കുകയായിരുന്നു.
സ്‌കൂളിൽ ഫുട്ബാൾ പരിശീലനമുണ്ടെന്ന് പറഞ്ഞാണ് രാവിലെ വീട്ടിൽ നിന്നിറങ്ങിയത്. എട്ടു പേരടങ്ങുന്ന സംഘമാണ് കുളിക്കാനെത്തിയത്. നീന്താൻ ശ്രമിക്കുന്നതിനിടെ കാൽവഴുതി അപകടമുണ്ടായെന്നാണ് വിവരം. ഒപ്പമുണ്ടായിരുന്നവർ നിലവിളിച്ചതോടെ നാട്ടുകാർ ഓടിയെത്തി. വഞ്ചിയൂർ പൊലീസെത്തി പുറത്തെടുത്ത് ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ. പിതാവ് കുഞ്ഞുമാേൻ പെയിന്റിംഗ് തൊഴിലാളിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |