കാസർകോട്: ജനങ്ങൾക്ക് വേണ്ടിയുള്ള വികസന നയങ്ങൾ ആവിഷ്ക്കരിച്ച് സാങ്കേതിക സഹായങ്ങൾ സ്വായത്തമാക്കി പുതിയ സ്റ്റാർട്ടപ്പ് സംരംഭങ്ങൾ തുടങ്ങുമ്പോൾ നാട്ടിലെ സാധാരണ ജനങ്ങളോട് പ്രതിബദ്ധത പുലർത്തണമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി പറഞ്ഞു. ജനങ്ങൾക്ക് ആവശ്യമുള്ള വികസനത്തെ കുറിച്ച് ചർച്ച ചെയ്യുന്നവർ സമൂഹത്തിലെ വിവിധ മേഖലകളിലുള്ള പ്രവൃത്തി വൈവിധ്യമാർന്ന ഭൗതിക സമ്പത്തുകൾ ക്രോഡീകരിച്ച് പദ്ധതികൾ തയ്യാറാക്കണമെന്നും അദ്ദേഹം പറഞ്ഞു.
കാസർകോട് സി പി. ആർ.ഐയിൽ സ്റ്റാർട്ടപ്പ് മിഷനുമായി സഹകരിച്ചു നടത്തിയ റൂറൽ ഇന്ത്യ ഉച്ചകോടി ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാട്ടിലെ സാങ്കേതിക വിദ്യാഭ്യാസം നേടി ലണ്ടനിലും ജപ്പാനിലും പോയിട്ടൊന്നും കാര്യമില്ലെന്നും അദ്ധ്വാനിക്കാനുള്ള ശേഷിയും മികച്ച പ്രായോഗിക ബുദ്ധിയും ഉണ്ടെങ്കിൽ എവിടെയും ജോലി ചെയ്തു ജീവിക്കുകയും സമ്പാദിക്കുകയും ചെയ്യാം. വൻ ശക്തികളായ സി.പി.സി.ആർ.ഐയും സ്റ്റാർട്ടപ്പ് മിഷനും യോജിച്ചാൽ നാട്ടിൽ വലിയ പുരോഗതി ഉണ്ടാകുമെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു. പരിപാടിയിൽ എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. സി.പി.സി.ആർ.ഐ ഡയറക്ടർ ഡോ.അനിത കരുൺ സ്വാഗതം പറഞ്ഞു. കല്പ അഗ്രി ബിസിനസ് ഇന്കുബേറ്റർ ഹെഡ് ഡോ. കെ.മുരളിധരൻ ആമുഖഭാഷണം നടത്തി. കേന്ദ്ര സർവ്വകലാശാല വൈസ് ചാൻസലർ ഡോ.വെങ്കിടേശ്വരലു, കമ്മോഡിറ്റി ബോർഡ് എക്സിക്യൂട്ടീവ് ഹെഡ് വെങ്കിടേഷ് ഹുബള്ളി, സ്റ്റാർട്ടപ്പ് മിഷൻ പ്രൊജക്റ്റ് ഡയറക്ടർ മുഹമ്മദ് റിയാസ്, സീനിയർ മാനേജർ അശോക് കുര്യൻ, നാളികേര വികസന ബോർഡ് ഡെപ്യൂട്ടി ഡയറക്ടർ ദീപ്തി നായർ തുടങ്ങിയവർ പങ്കെടുത്തു. 200 ഓളം പ്രതിനിധികൾ പങ്കെടുത്തു. പ്രദർശനവും ഒരുക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |