ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട് ഇന്ന് ഡൽഹിയിൽ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റിനു മുന്നിൽ ഹാജരാകുന്ന രാഹുൽ ഗാന്ധിക്കൊപ്പം കോൺഗ്രസ് എം.പിമാരും മുതിർന്ന നേതാക്കളും പ്രകടനമായി നീങ്ങും. കേസ് രാഷ്‌ട്രീയ പ്രേരിതമാണെന്ന സന്ദേശം നൽകുന്ന ശക്തിപ്രകടനമാണ് പാർട്ടി ലക്ഷ്യമിടുന്നത്. ന്ദ്രസർക്കാർ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് രാഷ്‌ട്രീയ പകപോക്കൽ നടത്തുകയാണെന്ന് വ്യക്തമാക്കാൻ രാജ്യത്തെ 25ഒാളം ഇ.ഡി ഒാഫീസുകൾക്ക് മുന്നിലും കോൺഗ്രസ് പ്രതിഷേധ പരിപാടി നടത്തും.
രാഹുലിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം പ്രത്യേക യോഗം ചേർന്നാണ് പ്രതിഷേധ പരിപാടികൾ ആസൂത്രണം ചെയ്‌തത്.
കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിക്ക് ജൂൺ 23ന് ഹാജരാകാൻ ഇ.ഡി നോട്ടീസ് നൽകിയിട്ടുണ്ട്. നാഷണൽ ഹെറാൾഡ് പത്രത്തിന്റെ പ്രസാധകരായ അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡിനെ സോണിയും രാഹുലും ഡയറക്‌ടർമാരായ യംഗ് ഇന്ത്യൻ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടാണ് ഇ.ഡി അന്വേഷിക്കുന്നത്. യംഗ് ഇന്ത്യന്റെ സി.ഇ.ഒയും മുതിർന്ന നേതാവുമായ മല്ലികാർജ്ജുന ഖാർഗെയെയും എം.ഡി പവൻ ബൻസലിനെയും ഇ.ഡി നേരത്തെ ചോദ്യം ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |