തമിഴ്‌നാട്ടിൽ നിന്നുള്ള ആദ്യസംഘം യാത്രയായി
കേരളത്തിനു പ്രത്യേക നന്ദിയറിയിച്ച് തമിഴ്‌നാട് ന്യൂനപക്ഷ വകുപ്പ് മന്ത്രി
നെടുമ്പാശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഇന്നലെ നെടുമ്പാശേരിയിൽനിന്ന് മൂന്ന് വിമാനങ്ങളിലായി 1,107 തീർത്ഥാടകർ മദീനയിലെത്തി. രണ്ട് വിമാനങ്ങളിൽ കേരളത്തിൽ നിന്നുള്ളവരും രാത്രിയിലെ വിമാനത്തിൽ തമിഴ്‌നാട്ടിൽ നിന്നുള്ളവരുമാണ് യാത്രയായത്. തമിഴ്‌നാട്ടിൽനിന്ന് 192 പേർ പുരുഷന്മാരും 171 പേർ സ്ത്രീകളുമാണ്. ശേഷിക്കുന്ന തീർത്ഥാടകർ ഇന്നും 14,15 തീയതികളിലായി പുറപ്പെടും. തമിഴ്‌നാട്ടിൽ നിന്നുള്ള ആദ്യ തീർത്ഥാടക സംഘത്തിന്റെ യാത്രയയപ്പ് സംഗമം തമിഴ്‌നാട് ന്യൂനപക്ഷ വകുപ്പ് മന്ത്രി ജിഞ്ചി കെ.എസ്.മസ്താൻ ഉദ്ഘാടനം ചെയ്തു. തമിഴ്‌നാട്ടിലെ തീർത്ഥാടർക്കു വേണ്ടി കേരളത്തിലെ ഹജ്ജ് കമ്മിറ്റി ഒരുക്കിയ സൗകര്യങ്ങൾ അങ്ങേയറ്റം സന്തോഷകരമാണെന്നും ഇതിനു വേണ്ടി പ്രവർത്തിച്ച കേരള ഹജ്ജ് കമ്മിറ്റിയോടും ഹജ്ജ് ക്യാമ്പിലെ പ്രവർത്തരോടും നന്ദി അറിയിക്കുന്നതായും മന്ത്രി പറഞ്ഞു.
സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി അദ്ധ്യക്ഷനായിരുന്നു. തമിഴ്‌നാട് ഹജ്ജ് കമ്മിറ്റി അംഗങ്ങളായ സയ്യിദ് മുഹമ്മദ് ഖലീഫ, ഗുണംകുടി ഹനീഫ, നാഗൂർ ഖലീഫ, തിരിപ്പൂർ അൽത്താഫ്, നജീമുദ്ധീൻ, കേരള സംസ്ഥാന ഹജ്ജ് കമമിറ്റി മെമ്പർമാരായ മൊയ്തീൻ കുട്ടി, ഡോ. ഐ.പി .അബ്ദു സലാം, സഫർ എ. കയാൽ തുടങ്ങിയവർ സംബന്ധിച്ചു. മന്ത്രി അഹമ്മദ് ദേവർകോവിൽ ക്യാമ്പിലെത്തി ഹാജിമാർക്കു യാത്രാമംഗളങ്ങൾ നേർന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |