കൊച്ചി: കലൂരിൽ മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങ് നടന്ന സ്ഥലത്ത് കറുത്ത വസ്ത്രം ധരിച്ചെത്തിയതിന് കസ്റ്റഡിയിലായ ട്രാൻസ്ജെൻഡർ യുവതികൾ ഡി.ജി.പിക്കും ദേശീയ മനുഷ്യാവകാശ കമ്മിഷനും വനിതാ കമ്മിഷനും പരാതി നൽകും. കറുത്ത വസ്ത്രം ധരിച്ച് ഇനിയും തെരുവിലിറങ്ങുമെന്ന് അവന്തിക സുരേഷ് പറഞ്ഞു. അവന്തികയെയും സുഹൃത്ത് അന്നയെയും കസ്റ്റഡിയിലെടുത്ത് പാലാരിവട്ടം സ്‌റ്റേഷനിൽ എത്തിച്ചത് ഡി.ജി.പിയുടെ സർക്കുലർ പാലിക്കാതെയാണെന്ന് ബി.ജെ.പി വക്താവ് ടി.പി. സിന്ധുമോൾ ആരോപിച്ചു. ട്രാൻസ്‌വുമണായ ഇവരെ അറസ്റ്റ് ചെയ്തത് പുരുഷ പൊലീസാണ്. മുഖ്യമന്ത്രി ജില്ല വിട്ടശേഷമാണ് ആൾജാമ്യത്തിൽ വിട്ടത്. ഇരുവരും ശാരീരിക അസ്വസ്ഥതകളെ തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |