തിരുവനന്തപുരം: ബി.ജെ.പിയുടെ രാഷ്ട്രീയ പ്രതികാരത്തിന്റെയും കുടിപ്പകയുടെയും ബാക്കിപത്രമാണ് കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരായ ഇ.ഡി സമൻസെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി പ്രസ്താവിച്ചു.
തീവ്ര സംഘപരിവാർ പക്ഷക്കാരനായ ഒരു വ്യക്തി നൽകിയ കേസിൽ ഇപ്പോഴും തെളിവുകൾ ശേഖരിക്കാൻ കേന്ദ്ര ഏജൻസികൾക്ക് കഴിയാത്തത് അതിൽ സത്യത്തിന്റെ കണിക പോലും ഇല്ലാത്തതിനാലാണ്. ബി.ജെ.പിയുമായി രഹസ്യകരാർ ഉണ്ടാക്കിയ കേസുകളിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം എങ്ങനെയെല്ലാം അട്ടിമറിക്കപ്പെടുന്നുവെന്ന് സ്വർണ്ണക്കടത്ത് കേസ് ഉൾപ്പെടെയുള്ളവ പരിശോധിച്ചാൽ ബോദ്ധ്യമാകും.
മോദി സർക്കാരിനെതിരെ ജനരോഷം ഉയരുകയോ, ഭരണ പ്രതിസന്ധി നേരിടുകയോ ചെയ്യുന്ന ഘട്ടത്തിൽ ഈ കേസ് പൊടിതട്ടിയെടുക്കുന്ന നാടകപരമ്പയുടെ ഏറ്റവും ഒടുവിലത്തെ എപ്പിസോഡാണിത്. ഇത്തരം നടപടികൾ തുടരാനാണ് ശ്രമിക്കുന്നതെങ്കിൽ കയ്യുംകെട്ടി വെറുതെയിരിക്കാൻ കോൺഗ്രസ് പ്രവർത്തകർക്കാവില്ലെന്നും സുധാകരൻ മുന്നറിയിപ്പ് നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |