തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ചതിന് പിന്നാലെ ഇടനിലക്കാരനായി എത്തിയ ഷാജ് കിരൺ, സുഹൃത്ത് ഇബ്രാഹിം എന്നിവരുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും. സ്വപ്നയുടെ ശബ്ദരേഖയ്ക്ക് പിന്നിലെ ഗൂഢാലോചനയിൽ അന്വേഷണം ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ഷാജ്കിരൺ ഡി.ജി.പിക്ക് നൽകിയ പരാതി പ്രത്യേക അന്വേഷണ സംഘത്തിനു കൈമാറി. ആരോപണങ്ങൾക്ക് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകിയ കെ.ടി.ജലീലിന്റെ മൊഴിയും ഉടൻ ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും.
കേസന്വേഷിക്കുന്ന 12 അംഗ പ്രത്യേക അന്വേഷണ സംഘം ഇന്നു യോഗം ചേരും. അന്വേഷണം ഏതു രീതിയിൽ മുന്നോട്ടു പോകണം, ആരെയൊക്കെ ചോദ്യം ചെയ്യണം, പ്രതിപ്പട്ടികയിലും സാക്ഷികളായും ഉൾപ്പെടുത്തേണ്ടവർ ആരൊക്കെ തുടങ്ങിയ കാര്യങ്ങളിൽ പ്രാഥമിക ധാരണയിൽ എത്തും. അതിനിടെ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന സുരേഷ് ഇന്ന് ഹൈക്കോടതിയെ സമീപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |