തിരുവനന്തപുരം: കഴിഞ്ഞ രണ്ട് വർഷം മനുഷ്യരാശിയെ ഒന്നാകെ ഉലച്ച കൊവിഡ് മഹാമാരി സ്കൂൾ പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തും. കൊവിഡിന്റെ അനുഭവവും, ഗുണ,ദോഷങ്ങളുമാണ്
വിലയിരുത്തുക.
. പഠിക്കാൻ ക്ളാസ് മുറികൾ തന്നെ വേണമെന്ന പരമ്പരാഗത ചിന്തയ്ക്കുണ്ടായ മാറ്റമാണ് പ്രധാനം.
ഓൺലൈൻ സാങ്കേതിക വിദ്യ പലരും സ്വമേധയാ സ്വായത്തമാക്കി.ചോദ്യവും ഉത്തരവും മാത്രമല്ലാതെ, സാങ്കേതിക വിദ്യയും ഉൾപ്പെടുത്തിയുള്ള അദ്ധ്യാപന രീതി ഉൾക്കൊള്ളാൻ അദ്ധ്യാപകരും നിർബന്ധിതരായി .
കുട്ടികൾ മൊബൈൽ സ്ക്രീനിൽ ചെലവഴിക്കുന്ന സമയം വളരെ ഉയർന്നുവെന്നതാണ് ദോഷകരമായ മറുവശം.. പല കുട്ടികളും ഗാഡ്ജെറ്റുകൾക്കും ഓൺലൈൻ ഗെയിമുകൾക്കും അടിമപ്പെട്ടു. സാമൂഹിക ജീവിതത്തിൽ നിന്നു പല കുട്ടികളും അകന്നു പോയി. രാജ്യത്ത് ഓൺലൈൻ ഗെയിമുകളിലൂടെ 8500 കോടിയുടെ വ്യാപാരമാണ് നടക്കുന്നതെന്നാണ് കണ്ടെത്തൽ. പല ഓൺലൈൻ ഗെയിം ആപ്പുകളും പണം തട്ടിക്കുന്നതും, അതിനിരകളായ പലരും മരണത്തിൽ അഭയം പ്രാപിക്കുന്നതും ഇതിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.
സ്വകാര്യ ട്യൂഷൻ ആപ്പുകളുടെ എണ്ണവും വളരെ കൂടി. കുട്ടികളെ സ്കൂളിൽ വിട്ട് പഠിപ്പിക്കാൻ താത്പര്യമില്ലാത്ത മാതാപിതാക്കൾക്കുള്ള വഴിയാണ് സ്വകാര്യ ട്യൂഷൻ ആപ്പുകൾ. അത്തരം ആപ്പുകളിൽ നവീന സാങ്കേതിക വിദ്യ അദ്ധ്യാപകൻ വിദ്യാർത്ഥിക്ക് നേരിട്ട് പകരുന്നു. അതനുസരിച്ചുള്ള മാറ്റങ്ങൾ സ്കൂൾ അദ്ധ്യാപനത്തിൽ കൊണ്ടുവരുന്നതിനെക്കുറിച്ചും പാഠ്യ പദ്ധതി പരിഷ്കരണ സമിതി വിലയിരുത്തും.
പാഠ്യപദ്ധതി പരിഷ്കരണ കരിക്കുലം, കോർ കമ്മിറ്റികളുടെ ആദ്യ യോഗം 16ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ചുമതല എസ്.സി.ഇ.ആർ.ടിക്കാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |