മോസ്കോ : രാജ്യത്ത് കൊവിഡ് 19 വകഭേദമായ ഒമിക്രോണിന്റെ അതിവ്യാപന ശേഷിയുള്ള ' ബിഎ. 4 " ഉപവകഭേദം കണ്ടെത്തിയെന്ന് റഷ്യ. കഴിഞ്ഞ മാസം ശേഖരിച്ച സാമ്പിളുകളിലാണ് ബിഎ. 4 ന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചത്. അതേ സമയം, നിലവിൽ റഷ്യയിലെ 92 ശതമാനം കൊവിഡ് കേസുകളും ബിഎ. 2 ഉപവകഭേദം മൂലമുണ്ടായതാണ്. അപകടകരമായ സാഹചര്യം രാജ്യത്തില്ലെന്നും ജനങ്ങൾ മികച്ച പ്രതിരോധ ശേഷി നേടിയെന്നും റഷ്യൻ ആരോഗ്യ വിദഗ്ദ്ധർ പറയുന്നു.
മറ്റുള്ള ഉപവകഭേദങ്ങളെ അപേക്ഷിച്ച് ബിഎ. 4, ബിഎ. 5 എന്നിവയ്ക്ക് വ്യാപനശേഷി കൂടുതലാണെന്ന് ഗവേഷകർ പറയുന്നു. ഈ വർഷം ജനുവരിയിൽ ദക്ഷിണാഫ്രിക്കയിൽ നിന്ന് ശേഖരിച്ച സാമ്പിളിലാണ് ബിഎ. 4 ആദ്യമായി കണ്ടെത്തിയത്. ഡെൻമാർക്ക്, ബോട്‌സ്വാന, യു.കെ എന്നിവിടങ്ങളിലും ബിഎ. 4 സാന്നിദ്ധ്യം സ്ഥിരീകരിച്ചിരുന്നു. ബിഎ. 5 ഫെബ്രുവരിയിൽ ദക്ഷിണാഫ്രിക്കയിലാണ് കണ്ടെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |