കണ്ണൂർ: മുഖ്യമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് കണ്ണൂരിൽ സുരക്ഷ ശക്തമാക്കി പൊലീസ്. പ്രതിഷേധമുണ്ടാകാനുള്ള സാദ്ധ്യത കണക്കിലെടുത്ത് മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി എഴുന്നൂറിലധികം പൊലീസുകാരെയാണ് നിയോഗിച്ചത്. ജില്ലയിൽ ഗതാഗത നിയന്ത്രണമേർപ്പെടുത്തി.
തളിപ്പറമ്പ് മന്ന മുതൽ പൊക്കുണ്ട് വരെ രാവിലെ ഒൻപത് മുതൽ ഉച്ചയ്ക്ക് പന്ത്രണ്ട് വരെയാണ് നിയന്ത്രണം. ഈ സമയം ആംബുലൻസ് ഒഴികെയുള്ള വാഹനങ്ങൾ കൂനം-കാഞ്ഞിരങ്ങാട്-മന്ന റോഡ് വഴി പോകണമെന്ന് പൊലീസ് അറിയിച്ചു.
തളിപ്പറമ്പ് കില ക്യാമ്പസിൽ രാവിലെ പത്തരയ്ക്കാണ് മുഖ്യമന്ത്രിയുടെ ആദ്യ പരിപാടി. ഇവി
ടെ കറുത്ത മാസ്‌കിനോ വസ്ത്രത്തിനോ വിലക്കില്ലെന്ന് പൊലീസ് അറിയിച്ചു. സുരക്ഷ കണക്കിലെടുത്ത് പിണറായിയിലെ വീട്ടിൽ താമസിക്കാതെ മുഖ്യമന്ത്രി ഇന്നലെ കണ്ണൂർ ഗസ്റ്റ് ഹൗസിലായിരുന്നു താമസിച്ചത്.
കില ക്യാമ്പസിലെ പരിപാടി കഴിഞ്ഞ ശേഷം മുഖ്യമന്ത്രി ഗസ്റ്റ് ഹൗസിലേക്ക് തിരിച്ചുപോകും. പന്ത്രണ്ടരയ്ക്ക് ലൈബ്രറി കൗൺസിലിന്റെ ഗ്രന്ഥശാല സംഗമം അദ്ദേഹം ഓൺലൈനായി ഉദ്ഘാടനം ചെയ്യും. മൂന്ന് മണിക്കുള്ള വിമാനത്തിൽ മുഖ്യമന്ത്രി തിരുവനന്തപുരത്തേക്ക് തിരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |