സുരാജ് വെഞ്ഞാറമൂടിനെ കേന്ദ്ര കഥാപാത്രമാക്കി ഉണ്ണി ഗോവിന്ദ് രാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹെവൻ. ദീപക് പറമ്പോൽ, സുദേവ് നായർ, സുധീഷ്, അലൻസിയാർ, പത്മരാജ് രതീഷ്, ജാഫർ ഇടുക്കി, വിനയ പ്രസാദ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങൾ.
കട്ട് ടു ക്രിയേറ്റ് പിക്ചേഴ്‌സിന്റെ ബാനറിൽ എ.ഡി ശ്രീകുമാർ, രമ ശ്രീകുമാർ, കെ കൃഷ്ണൻ, ടി.ആർ രഘുരാജ് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വിനോദ് ഇല്ലംപ്പള്ളിയാണ്. പി.എസ് സുബ്രഹ്മണ്യൻ തിരക്കഥയെഴുതുന്ന ചിത്രത്തിന്റെ സംഗീതം ഗോപി സുന്ദറാണ്.
ഇപ്പോഴിതാ ഹെവന്റെ പ്രമോഷന്റെ ഭാഗമായുള്ള വാര്‍ത്താസമ്മേളനത്തില്‍ ചിത്രത്തിലെ സ്ത്രീകഥാപാത്രങ്ങളെക്കുറിച്ചുള്ള മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അലന്‍സലിയര്‍ നല്‍കിയ മറുപടി ശ്രദ്ധ നേടുകയാണ്.
ചിത്രത്തിലെ സ്ത്രീ കഥാപാത്രങ്ങളേക്കുറിച്ചുള്ള ചോദ്യത്തിന് 'സുരാജിന്റെ ഭാര്യയായി അഭിനയിക്കാന്‍ ഡ.ബ്ല്യു.സി.സിയില്‍ നിന്ന് ആരെയും കിട്ടിയില്ല, നിങ്ങള്‍ എഴുതിക്കോ' എന്നാണ് അലന്‍സിയര്‍ പറഞ്ഞത്. സുരാജ് വെഞ്ഞാറമൂടും ജാഫര്‍ ഇടുക്കിയും അലന്‍സിയറിനൊപ്പം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.
'ഡബ്ല്യു.സി.സിയില്‍ നിന്ന് ആരെയും വിളിച്ചപ്പോള്‍ കിട്ടിയില്ല. താങ്കള്‍ക്ക് എന്താണ്? കുറേ നേരമായല്ലോ ചോദ്യങ്ങള്‍ ചോദിച്ച് ചൊറിയാന്‍ തുടങ്ങിയിട്ട്. സുരാജ് വെഞ്ഞാറമൂടിന്റെ ഭാര്യയായി അഭിനയിക്കാന്‍ ഡ.ബ്ല്യു.സിസിയില്‍ നിന്ന് ആരെയും കിട്ടിയില്ല, നിങ്ങള്‍ എഴുതിക്കോ' പരിഹാസരൂപേണ അലന്‍സിയര്‍ പറഞ്ഞു.
ചിത്രത്തില്‍ നായികാ കഥാപാത്രം ഇല്ലെന്നും വിനയ പ്രസാദ് തന്റെ അമ്മയുടെ വേഷത്തിലാണ് എത്തുന്നതെന്നും സുരാജ് പറഞ്ഞു. ജൂണ്‍ 17 നാണ് ചിത്രം തിയേറ്ററിലെത്തുന്നത്.
വേഷം മാറിയിരിക്കുന്നത് തിരിച്ചറിയാതെ ഇരിക്കാൻ വേണ്ടിയാണോ എന്ന് മാദ്ധ്യമപ്രവർത്തകർ ജാഫർ ഇടുക്കിയോട് ചോദിച്ചപ്പോഴും അലൻസിയർ ഇടപെട്ടു. കോടതിയിൽ കേസുണ്ട്, താങ്കൾക്ക് സമാധാനമാകുമോ. പുള്ളിയെ ഇപ്പൊ പിടിച്ചുകൊടുക്കണമെന്നാണോ ഉദ്ദേശം. ജാഫർ ഇടുക്കിയെ നിങ്ങൾക്ക് മനസിലായില്ലേ, രൂപം മാറിയൊന്നുമല്ലല്ലോ അദ്ദേഹം വന്നതെന്നും അലൻസിയർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |