തിരുവനന്തപുരം : വിമാനത്തിൽ വച്ച് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം നടത്തിയപ്പോൾ എൽ.ഡി.എപ് കൺവീനർ ഉ.പി. ജയരാജൻ മർദ്ദിച്ചെന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഫർദീൻ മജീദ് പറഞ്ഞു. മുഖ്യമന്ത്രിയുടെ സുരക്ഷാജീവനക്കാരും മര്‍ദ്ദിച്ചതായി ഫർദീൻ വ്യക്തമാക്കി.
യൂത്ത് കോൺഗ്രസ് പ്രവർത്തകർ മദ്യപിച്ചിരുന്നുവെന്ന ജയരാജന്റെ ആരോപണവും ഫർദീനും നവീൻകുമാറും നിഷേധിച്ചു.
ജീവിതത്തിൽ ഒരിക്കലും മദ്യപിച്ചിട്ടില്ലെന്ന് ഫർദീൻ പറഞ്ഞു.
അതേസമയം അറസ്റ്റിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി. ഇരുവർക്കുമെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. അതിനിടെ പ്രതിഷേധക്കാര്‍ ലക്ഷ്യമിട്ടത് മുഖ്യമന്ത്രിയെ ആക്രമിക്കാനാണെന്ന് ഇ.പി. ജയരാജന്‍ പറഞ്ഞു. നടന്നത് ഭീകരപ്രവർത്തനമാണ്. ഉന്നതകോൺഗ്രസ് നേതാക്കളാണ് ഇതിന് പിന്നിലെന്നും പ്രതിഷേധക്കാരെ തടയാതെ ചുംബിക്കണമായിരുന്നോ എന്നും ഇ.പി. ജയരാജൻ ചോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |