കോഴിക്കോട്: സ്വർണക്കള്ളക്കടത്ത് കേസിൽ ഹൈക്കോടതിയുടെ നിയന്ത്രണത്തിലുള്ള അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല. സ്വർണക്കള്ളക്കടത്തിന്റെ പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസാണെന്നും കേസിൽ ഒന്നാം പ്രതി മുഖ്യമന്ത്രിയാണെന്നും താൻ പ്രതിപക്ഷ നേതാവായിരുന്നപ്പോൾ ഉന്നയിച്ചതാണ്. സ്വർണക്കള്ളക്കടത്തിന്റെ സൂത്രധാരൻ മുഖ്യമന്ത്രിയാണ്. അതുകൊണ്ടാണ് സർക്കാരിനും സി.പി.എമ്മിനും ഇത്ര വെപ്രാളം.
കേന്ദ്ര ഏജൻസികൾ ശരിയായി അന്വേഷിച്ചിരുന്നെങ്കിൽ മുഖ്യമന്ത്രി ഇപ്പോൾ സെൻട്രൽ ജയിലിൽ ആകുമായിരുന്നു കേന്ദ്ര ഏജൻസികൾ മുഖ്യമന്ത്രിയെ ഒഴിവാക്കി കള്ളക്കളി കളിക്കുകയാണ്. സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണിത്.
കറുപ്പിനോട് മുഖ്യമന്ത്രിക്ക് ഇത്ര ഭയമാണോ. മുഖ്യമന്ത്രിയെ ഒരു 'ഫോബിയ' പിടികൂടിയിരിക്കുകയാണ്. ഈ ഭയം മാറാൻ അദ്ദേഹത്തെ ഹൊറർ സിനിമ കാണിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |