മുംബയ്: ആങ്കർ നിക്ഷേപകരുടെ നിർബന്ധ നിക്ഷേപ കാലയളവ് പിന്നിട്ടതോടെ പൊതുമേഖല ഇൻഷ്വറൻസ് ഭീമനായ എൽ.ഐ.സിയുടെ ഓഹരി വിലയിൽ കനത്ത തകർച്ച നേരിട്ടു. ബി.എസ്.ഇയിൽ ഓഹരിവില 40.20 രൂപ (5.66 ശതമാനം) ഇടിഞ്ഞ് 669.50 രൂപ നിലവാരത്തിലെത്തി.
എൽ.ഐ.സിയുടെ ഇഷ്യുവിലയായ 949 രൂപയിൽനിന്ന് 28ശതമാനമാണ് ഇതുവരെ ഇടിവുണ്ടായത്. റീട്ടെയിൽ നിക്ഷേപകർക്ക് 905 രൂപ നിലവാരത്തിലായിരുന്നു ഓഹരി അനുവദിച്ചത്. പോളിസി ഉടമകൾക്കാകട്ടെ 889 രൂപയ്ക്കും.
2022 മേയ് 17ന് ലിസ്റ്റ് ചെയ്തതിനുശേഷമുള്ള ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്. തുടർച്ചയായി 10-ാമത്തെ ദിവസവും ഇടിവ് നേരിട്ടു. ആങ്കർ നിക്ഷേപകരിൽനിന്ന് 5,627 കോടി രൂപയാണ് സമാഹരിച്ചത്. ഈ തുകയുടെ 71ശതമാനവും രാജ്യത്തെ മ്യൂച്വൽ ഫണ്ടുകളുടെ നിക്ഷേപമായിരുന്നു. 949 രൂപ നിലവാരത്തിൽ 123 നിക്ഷേപക സ്ഥാപനങ്ങൾക്കായി 5.93 കോടി ഓഹരികളാണ് നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |