ആറ്റിങ്ങൽ: ചിറയിൻകീഴ് - വർക്കല താലൂക്കുകളിലെ വിവിധ പ്രദേശങ്ങളിൽ മയക്കു മരുന്ന് മാഫിയ പിടിമുറുക്കുന്നു. വിദ്യാർത്ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ടാണ് ഇവരുടെ നീക്കം. ഒരു മാസം മുൻപ് മൂന്നു യുവതികളും ഒരു യുവാവും മയക്കുമരുന്ന് ഉപയോഗിച്ച് കെ.എസ്.ആർ.ടി.സി ബസിൽ കയറി അക്രമം കാട്ടിയത് ആശങ്ക വർദ്ധിപ്പിക്കുകയാണ്. ഇവർ പൊലീസ് സ്റ്റേഷനിലും അതിക്രമം കാട്ടിയിരുന്നു.ഒരു വർഷത്തിനിടയിൽ 70 കോടിയിലധികം തുക വിലവരുന്ന കഞ്ചാവാണ് എക്സൈസ് സ്ക്വാഡും പൊലീസും ഈ മേഖലയിൽനിന്ന് പിടികൂടിയത്. കേരളത്തിലെ ഏറ്റവും വലിയ കഞ്ചാവ് കടത്ത് പിടികൂടിയതും ആറ്റിങ്ങൽ മേഖലയിൽ നിന്നാണ്.വർഷങ്ങൾക്കു മുൻപ് ആറ്റിങ്ങൽ കോടതി പരിസരത്തുനിന്ന് മൂന്നരക്കിലോ കഞ്ചാവുമായി രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തത് ഏറെ വിവാദമായിരുന്നു. വിചാരണത്തടവുകാർക്ക് വില്ക്കുന്നതിനായെത്തിച്ചതാണെന്നാണ് അന്ന് കണ്ടെത്തിയത്. ശരീരഭാഗങ്ങളിലൊളിപ്പിച്ച് ജയിലിനുള്ളിലെത്തിക്കാനുള്ള വിധത്തിൽ തയ്യാറാക്കിയ നിലയിലായിരുന്നു ഇവയിലധികവും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |