കൊച്ചി: നടിയെ പീഡിപ്പിച്ചെന്ന കേസിൽ മുൻകൂർ ജാമ്യം തേടി നടനും നിർമ്മാതാവുമായ വിജയ് ബാബു നൽകിയ ഹർജിയിൽ ഇന്നും വാദം തുടരും. ഇരയുടെ പേര് വെളിപ്പെടുത്തിയെന്ന കേസിൽ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഇന്നലെ ഉച്ചയ്ക്ക് ശേഷം ജസ്റ്റിസ് ബെച്ചു കുര്യൻ തോമസാണ് ഹർജികൾ പരിഗണിച്ചത്. ഇരയുടെ പേരു വെളിപ്പെടുത്തിയ കേസിൽ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് വിജയ് ബാബുവിനെതിരെ ചുമത്തിയിട്ടുള്ളതെന്ന് വിലയിരുത്തിയാണ് സിംഗിൾബെഞ്ച് ഹർജി തള്ളിയത്. ഈ കേസിൽ വിജയ് ബാബുവിന് പൊലീസ് സ്റ്റേഷനിൽ ഹാജരായി ജാമ്യം എടുക്കാനാകും.
പീഡനക്കേസിൽ നിർണായക തെളിവുകളായ വാട്ട്സ് ആപ്പ് സന്ദേശങ്ങളടക്കം ഇന്നലെ കോടതി പരിഗണിച്ചു. ഇരയുടെ സ്വകാര്യത ഉറപ്പാക്കണമെന്നു പ്രോസിക്യൂഷൻ ആവശ്യപ്പെട്ടതിനെത്തുടർന്ന് രഹസ്യമായാണ് ഇന്നലെയും മൂന്നു മണിക്കൂറോളം വാദം കേട്ടത്. വിജയ് ബാബുവിന്റെ അറസ്‌റ്റു വിലക്കിയ ഇടക്കാല ഉത്തരവിന്റെ കാലാവധി ഇന്നുവരെ നീട്ടിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |