പയ്യന്നൂർ : കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫീസായ ഗാന്ധിമന്ദിരത്തിനും ഗാന്ധി പ്രതിമക്കും നേരെ തിങ്കളാഴ്ച രാത്രി ഉണ്ടായ അക്രമത്തിന് പിന്നാലെ ഇന്നലെ പുലർച്ചെയും ഓഫീസുകൾ അക്രമിക്കപ്പെട്ടു.
വെള്ളൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ഓഫീസായ ഗാന്ധിഭവനും അക്രമിക്കപ്പെട്ടു.
കെട്ടിടത്തിന്റെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന ഓഫീസിന്റെ പൂട്ട് തകർത്ത് ഗാന്ധിജി, നെഹ്റു അടക്കമുള്ളവരുടെ എന്നിവരുടെ ഫോട്ടോ നിലത്തെറിഞ്ഞ് ഉടക്കുകയും ഷെൽഫ് അടക്കം തകർക്കുകയും ചെയ്ത നിലയിലാണ്. കണ്ടോത്ത് പ്രവർത്തിക്കുന്ന പ്രിയദർശിനി മന്ദിരവും അടിച്ചു തകർത്തു. ഇവിടുത്തെ ഫർണ്ണിച്ചറുകളെല്ലാം തകർത്ത നിലയിലാണ്.
കാറമേൽ പ്രിയദർശിനി യൂത്ത് സെൻറർ ഓഫീസും അടിച്ചു തകർത്തു. ഇവിടെ ടെലിവിഷൻ, കസേരകൾ എന്നിവ അടിച്ചു തകർത്തു.കോറോം നോർത്തിൽ രാജീവ് ഗാന്ധി സ്തൂപവും കോൺഗ്രസ് കൊടിമരവും തകർത്തതായും പരാതിയുണ്ട്.
അക്രമങ്ങൾ നടന്ന ഗാന്ധി മന്ദിരം ഡി.സി.സി. പ്രസിഡന്റ് അഡ്വ.മാർട്ടിൻ ജോർജിൻ്റെ നേതൃത്വത്തിൽ കോൺഗ്രസ്സ് നേതാക്കൾ സന്ദർശിച്ചു.
കെ.പി.സി.സി ജനറൽ സെക്രട്ടരി അഡ്വ: സോണി സെബാസ്റ്റ്യൻ ,മുൻ എം.എൽ.എ. കെ.പി.കുഞ്ഞിക്കണ്ണൻ തുടങ്ങിയ നേതാക്കളും ഡി.സി.സി.പ്രസിഡന്റിനോടൊപ്പമുണ്ടായിരുന്നു. അക്രമത്തിൽ പ്രതിഷേധിച്ച് കോൺസ് പ്രവർത്തകർ പയ്യന്നൂർ നഗരത്തിൽ പ്രകടനം നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |