ഇസ്ലാമാബാദ് : പാകിസ്ഥാനിലെ രൂക്ഷമായ ഊർജ പ്രതിസന്ധിയെ ഇന്ത്യയുമായി താരതമ്യം ചെയ്ത് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. അടുത്തിടെ ഇന്ത്യ പെട്രോൾ ഡീസൽ വിലയിൽ കുറവ് വരുത്തിയതിനെയാണ് ഊർജവുമായി ഇമ്രാൻ കൂട്ടിക്കുഴച്ചത്. പെട്രോളിന്റെയും വൈദ്യുതിയുടെയും യൂണിറ്റ് മാറിയതാണ് പിഴവിന് കാരണമായത്. ഇന്ത്യ എങ്ങനെയാണ് വൈദ്യുതി ലിറ്ററിന് 25 രൂപ കുറച്ചത് എന്നാണ് ഷെരീഫ് സർക്കാരിനെ വിമർശിക്കവേ ഇമ്രാൻ ചോദിച്ചത്. സമൂഹ മാദ്ധ്യമങ്ങളിൽ ഇമ്രാന് പറ്റിയ അമളി വൈറലായി.
പാക് സർക്കാരിനെ വിമർശിക്കവേ ഇന്ത്യയും അമേരിക്കയും തമ്മിൽ ഗാഢമായ സഖ്യം നിലനിൽക്കുന്നുവെന്നും, അതാണ് ഇന്ത്യ റഷ്യയിൽ നിന്നും പെട്രോളും, ആയുധവും വാങ്ങുന്നതെന്നും ഇമ്രാൻ പറഞ്ഞു. ഇന്ത്യയെ പോലെ 30% വിലക്കുറവിൽ എണ്ണ വാങ്ങാൻ റഷ്യയുമായി താൻ ചർച്ച ആരംഭിച്ചിരുന്നതായും ഇമ്രാൻ അവകാശപ്പെട്ടു. പാക് നേതാക്കളുടെ പണവും സ്വത്തുക്കളും വിദേശ രാജ്യങ്ങളിൽ നിക്ഷേപിച്ചിരിക്കുന്നതിനാൽ ഷെഹ്ബാസ് ഷെരീഫ് സർക്കാർ അമേരിക്കയുടെ നിർദേശപ്രകാരമാണ് പ്രവർത്തിക്കുന്നതെന്ന് ഖാൻ ആരോപിച്ചു.
India reduced Rs25 litre bijli. pic.twitter.com/Qx45W1NPoD
— Naila Inayat (@nailainayat) June 14, 2022
സബ്സിഡി അധികമായി നൽകി ഇന്ധന വിലക്കയറ്റം പിടിച്ചു നിർത്തിയ മുൻ സർക്കാരിനെ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് അടുത്തിടെ വിമർശിച്ചിരുന്നു. ഐ എം എഫിൽ നിന്നും വായ്പ ലഭിക്കുന്നതിനായി സബ്സിഡി നിർത്തലാക്കുകയും ചെയ്തു. ഇതിന്റെ ഫലമായി പാകിസ്ഥാനിൽ പെട്രോളിന് ലിറ്ററിന് മുപ്പത് രൂപ വർദ്ധിച്ചിരുന്നു. ഇന്ധന വിലക്കയറ്റത്തിന് പിന്നാലെയാണ് രാജ്യം ഊർജ പ്രതിസന്ധി അഭിമുഖീകരിച്ച് തുടങ്ങിയത്. മിക്ക നഗരങ്ങളിലും പന്ത്രണ്ട് മണിക്കൂർ വരെ ലോഡ്‌ഷെഡിംഗ് ഏർപ്പെടുത്തിയിരിക്കുകയാണ്. രാത്രി വിവാഹം ഉൾപ്പടെയുള്ള പരിപാടികൾക്ക് നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |