ചാലക്കുടി: പിന്തുടരുന്ന ദുരിതങ്ങൾക്കെല്ലാം നയന ദാസിന്റെ നിശ്ചയദാർഢ്യത്തിന് മുമ്പിൽ മുട്ടുമടക്കേണ്ടി വന്നു. ജീവിതത്തിലെ നിത്യ കഷ്ടപ്പാടുകൾ, പരീക്ഷയ്ക്കിടെ അച്ഛന്റെ ആകസ്മിക മരണം, എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എപ്ലസ് സ്വന്തമാക്കിയാണ് ആ വെല്ലുവിളികളെ നയന നേരിട്ടത്. ഇല്ലായ്മകളെ പഠിച്ചു തോൽപ്പിക്കുമ്പോൾ ഒരു ഗ്രാമത്തിനും അവളുടെ വിദ്യാലയത്തിനും അഭിമാന നേട്ടവുമായി. ചൗക്കയിലെ വാടകവീട്ടിൽ താമസിക്കുന്ന നയന ദാസിന് കഷ്ടപ്പാടുകളാണ് സന്തത സഹചാരി. നിത്യ രോഗിയായ അച്ഛന് വർഷങ്ങളായി ജോലിയില്ല. അമ്മ ഉഷയുടെ തയ്യൽ വേലയാണ് ഏക വരുമാനമാർഗ്ഗം. താഴെ ഒരു സഹോദരൻ. ജീവിത നൈരാശ്യത്തിൽ വീടിനകത്ത് ഒരുമുഴം കയറിൽ പിതാവ് ദാസ് ജീവനൊടുക്കുന്ന ദിവസം നയനയ്ക്ക് മോഡൽ പരീക്ഷയുടെ അവസാന ദിനം. പക്ഷേ ദു:ഖം ഉള്ളിലൊതുക്കി അവൾ പിടിച്ചു നിന്നു. പാഠപുസ്തകങ്ങളിൽ ആത്മധൈര്യം കണ്ടു. അമ്മയുടെ ഉപദേശവും പ്രേരണയും മുതൽക്കൂട്ടായി. സ്‌കൂളിലെ ഫുൾ എ പ്‌ളസ് നേടിയ ഇത്തവണത്തെ ഒരേയൊരു മിടുക്കിയായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |