ന്യൂഡൽഹി :മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ ഉണ്ടായ പ്രതിഷേധത്തിൽ ഇടപെട്ട് കേന്ദ്രസർക്കാർ. വിഷയം പരിശോധിക്കുകയാമെന്നും നടപടിയുണ്ടാകുമെന്നും കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ട്വിറ്ററിലൂടെ അറിയിച്ചു. ഹൈഡി ഈഡൻ പങ്കുവച്ച ട്വീറ്റിന് മറുപടിയായാണ് കേന്ദ്രമന്ത്രിയുടെ മറുപടി.
വിമാനത്തിൽ മുദ്രാവാക്യം മുഴക്കിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ എൽ.ഡി.എഫ് കൺവീനര്‍ ഇ.പി. ജയരാജൻ മർദ്ദിച്ചുവെന്നും അദ്ദേഹത്തിനെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് ഹൈബി ഈഡൻ എം.പി ട്വിറ്ററിൽ വീഡിയോ അടക്കം കുറിപ്പ് പങ്കുവച്ചിരുന്നു. ഇതിനുള്ള മറുപടിയിലാണ് നടപടി പ്രഖ്യാപിച്ചത്. അതേസമയം വിഷയത്തിൽ ആഭ്യന്തര കമ്മിറ്റിയുടെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങിയതായി ഇൻഡിഗോ എയർലൈൻസ് വ്യക്തമാക്കി. വിരമിച്ച ജഡ്ജിയിടെ നേതൃത്വത്തിലായിരിക്കും അന്വേഷണം, എയർലൈൻ പ്രതിനിധിയും യാത്രക്കാരുടെ പ്രതിനിധിയും കമ്മിറ്റിയിൽ അംഗങ്ങളാണ്,
This video clearly shows LDF Convener EP Jayarajan manhandling and pushing 2 passengers who raised slogans. Why is it that @IndiGo6E, @DGCAIndia,@JM_Scindia are not registering an FIR against him? Is justice selective in the new India? #ArrestJayarajan pic.twitter.com/iDnQMXQoDJ
— Hibi Eden (@HibiEden) June 16, 2022
അതേസമയം ഇൻഡിഗോ പൊലീസിന് നൽകിയ റിപ്പോർട്ട് അനുസരിച്ച് വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ തയ്യാറെടുക്കവെ, മൂന്ന് പേർ മുഖ്യമന്ത്രിക്ക് അരികിലേക്ക് പാഞ്ഞടുത്തുവെന്നാണ് പറയുന്നത്. മുഖ്യമന്ത്രിക്ക് നേരെ നാടൻ ഭാഷയിൽ ഭീഷണി മുഴക്കിയെന്നും റിപ്പോര്‍ട്ടിൽ പറയുന്നു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |