കൊല്ലങ്കോട്: പാലക്കാട് - പൊള്ളാച്ചി റെയിൽപ്പാതയിൽ വൈദ്യുതി ലൈനുകളിലെ അറ്റകുറ്റപ്പണികൾ അവസാനഘട്ടത്തിൽ. കഴിഞ്ഞ ദിവസം ലൈനിലൂടെ വൈദ്യുതി കടത്തിവിട്ട് ട്രെയിനുകളുടെ പരീക്ഷണ ഓട്ടം നടത്തിയിരുന്നു. ട്രയൽ റണ്ണിൽ സുരക്ഷാകമ്മിഷണർ ചില മാറ്റങ്ങൾ നിർദ്ദേശിച്ചിരുന്നു. ഇതു പരിഹരിച്ചശേഷം വീണ്ടും ട്രയൽ നടത്തി റിപ്പോർട്ട് സമർപ്പിക്കേണ്ടതുണ്ട്. ശേഷം അനുമതി ലഭിച്ചാൽ ഇതുവഴി ട്രെയിൻ സർവീസ് ആരംഭിക്കാനാകുമെന്ന് അധികൃതർ വ്യക്തമാക്കി.
അമൃത രാമേശ്വരത്തേക്ക് നീട്ടാൻ സാദ്ധ്യത
മധുരൈ - തിരുവനന്തപുരം അമൃത എക്സ്‌പ്രസ് രാമേശ്വരത്തേക്ക് നീട്ടാൻ സാദ്ധ്യത. വിഷയം ട്രെയിൻ ടൈം ടേബിൾ കമ്മിറ്റിയുടെ പരിഗണനയിലുണ്ട്. കൂടാതെ മംഗലാപുരം മുതൽ രാമേശ്വരം വരെ പുതിയ ട്രെയിൻ സർവീസ് ആരംഭിക്കുന്നതും കമ്മിറ്റിയുടെ പരിഗണനയിലുണ്ട്. ഇത് യാഥാർത്ഥ്യമായാൽ വിനോദം, വാണിജ്യം, തീർത്ഥാടന കേന്ദ്രങ്ങൾ ബന്ധപ്പെടുന്ന റെയിൽവേ ലൈനായി ഈ റൂട്ട് മാറും. ഒപ്പം റെയിൽവേയ്ക്ക് മികച്ച വരുമാനവും ലഭിക്കുമെന്നാണ് പ്രതീക്ഷ.
പ്ലാറ്റ്‌ഫോം നീളം കൂട്ടണമെന്ന്
നിലവിൽ ട്രെയിൻ കമ്പാർട്ട്‌മെന്റിന്റെ നീളം കൂടുതലുള്ളതിനാൽ എൻജിൻ നിൽക്കാനും യാത്രക്കാർക്ക് ഇറങ്ങിക്കയറാനും പ്രയാസം നേരിടുന്നുണ്ട്. നിലവിൽ പി.ഡബ്ല്യു.ഡി ഓഫീസ് മുതൽ അഞ്ഞൂറ് മീറ്റർ വരെ ദൂരം പ്ലാറ്റ് ഫോമിനായി പ്രയോജനപ്പെടുത്തിയാൽ നീളം കൂടിയ ദീർഘദൂര ട്രെയിനുകളെയും പ്ലാറ്റ്‌ഫോമിൽ ഉൾക്കൊള്ളിക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |