തിരുവനന്തപുരം: ലോക കേരളസഭയിൽ പങ്കെടുക്കാൻ ജപ്പാനിൽ നിന്നെത്തി ശ്രദ്ധനേടി അനിൽരാജും ജിഷ്ണു മാധവനും. പാലക്കാട് നെന്മാറ സ്വദേശിയായ അനിൽരാജും തലശേരിക്കാരനായ ജിഷ്‌ണുവും ജപ്പാനിലെ നേഹാൻ ടെക്‌നോളജീസ് ഉടമകളാണ്. ജപ്പാനിൽ ഇവർക്ക് റസ്റ്റോറന്റുകൾ, ഐ.ടി സ്ഥാപനങ്ങൾ, കിന്റർ ഗാർട്ടനുകൾ എന്നിവയുമുണ്ട്.
ഹൈദരാബാദിൽ വിദേശഭാഷ പഠനകേന്ദ്രവും ബംഗളൂരുവിൽ പരസ്യ ഏജൻസിയുമുണ്ട്. ഇരുപത് വർഷമായി ജപ്പാനിൽ നിക്ഷേപകരാണ്. ഇന്ത്യയിൽ നിന്ന് നിർമ്മാണതൊഴിലാളികളുടെ സംഘത്തെ ആദ്യമായി ജപ്പാനിലേക്ക് കൊണ്ടുപോയതും ഇവരാണ്.
വ്യവസായികളെന്ന നിലയിൽ ലഭിച്ച ഏറ്റവും വലിയ പ്ലാറ്റ്‌ഫോമാണ് ലോക കേരളസഭയെന്ന് ഇരുവരും 'കേരളകൗമുദിയോട്" പറഞ്ഞു. നല്ല അവസരം ലഭിച്ചാൽ കേരളത്തിൽ ടൂറിസം, വിദ്യാഭ്യാസ മേഖലകളിൽ നിക്ഷേപം നടത്തുമെന്നും ഇരുവരും പറഞ്ഞു. മന്ത്രിമാരായ എ.കെ.ശശീന്ദ്രൻ, കെ.രാധാകൃഷ്‌ണൻ ഉൾപ്പെടെയുള്ളവരുമായി ഇരുവരും ഇന്നലെ കൂടിക്കാഴ്ച നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |